സൗദി അറേബ്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് മെയ്‌ 17ന് നീക്കുമെന്ന് അറിയിച്ചതോടെ യാത്രക്കാരുടെ യാത്രാ അനിശ്ചിതത്വത്തിന് വിരമാം.മെയ്‌ 17ന് പുലർച്ചെ ഒരു മണിക്ക് നീക്കുമെന്നാണ് സൗദി എയർലൈൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് അറിയിച്ചിരിക്കുന്നത്.

സൗദി പൗരന്മാരെ രാജ്യത്തു നിന്ന് പുറത്തേക്ക് പോകാനും തിരികെ രാജ്യത്തേക്ക് മടങ്ങി വരാനും അനുവദിക്കുന്നത് മെയ്‌ 17 മുതലായിരിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അന്ന് മുതൽ പൂർണമായി പ്രവർത്തിച്ചു.തുടങ്ങും. എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കും. എന്നാൽ കോവിഡ് വ്യാപനം മുൻനിർത്തി ബന്ധപ്പെട്ട കമ്മിറ്റിയുടെ നിർദേശപ്രകാരം വിലക്ക് ഏർപ്പെടുത്തിയിട്ടുയിട്ടുള്ള രാജ്യങ്ങൾക്ക് ഇത് ബാധകമാവില്ലെന്നും സൗദി എയർലൈൻസ് അറിയിച്ചു.