ബഗ്ദാദ് വടക്കൻ ഇറാഖിലെ പൊലീസ് ചെക്‌പോസ്റ്റിൽ സായുധസംഘം നടത്തിയ ആക്രമണത്തിൽ 13 പൊലീസുകാർ കൊല്ലപ്പെട്ടു. 5 പേർക്കു പരുക്കേറ്റു. ആക്രമണത്തിനു പിന്നിൽ ഐഎസ് ഭീകരരാണെന്ന് ഇറാഖ് ആരോപിച്ചു.

കിർകുക്ക് പ്രവിശ്യയിൽ സതിഹ ഗ്രാമത്തിലെ പൊലീസ് ചെക്ക് പോസ്റ്റിൽ ശനിയാഴ്ച രാത്രിയായിരുന്നു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടൽ. യുഎസ് സഹായത്തോടെ ഇറാഖ് സേന 2017 ൽ നേടിയ സൈനിക വിജയത്തിനുശേഷം വടക്കൻ ഇറാഖ് ഐഎസ് പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്.

ഇവിടത്തെ മലനിരകളിലും മരുഭൂമികളിലും ഇറാഖ് സേന പതിവായി ഐഎസിനെതിരെ ആക്രമണം നടത്തുന്നുണ്ട്.