മലപ്പുറം: ഈ ബന്ധം അങ്ങിനെയൊന്നും തകരില്ലെന്നും, പിണറായിയും ജലീലും എനി ഒരു പത്ത് ജന്മം ജനിച്ചാലും അതുകഴിയുകയും ഇല്ല. മുസ്ലിംലീഗ്-സമസ്ത ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാറിനും, കെ.ടി.ജലീലിനുമെതിരെയാണ് മുസ്ലിംലീഗ് സൈബർ പോരാളികളാണ് രംഗത്തെത്തിയിരിക്കുന്നത്.

2014ൽ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടത്തിയ യുവജന ജാഥ കടന്നു പോകുമ്പോൾ അത് വഴി വന്ന അന്നത്തെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി മർഹും ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ വാഹനം നിർത്തി ജാഥാ ക്യാപ്റ്റനായിരും അന്നത്തെ യൂത്ത്ലീഗ് ജില്ലാ ജനറൽസെക്രട്ടറിയുമായിരുന്ന നൗഷാദ്മണ്ണിശേരിക്ക് ഹാരാർപ്പണം നടത്തുന്ന ചിത്രം സഹിതമാണ് സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നത്. ജാഥ തിരൂർക്കാട് എത്തിയപ്പോഴാണ് ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ കാർ നിർത്തി ഷാൾ അണിയിച്ചത്.

സമസ്തയും ലീഗും തമ്മിലുള്ള മഹത്തായ പാരമ്പര്യം ഇങ്ങിനെയാണെന്നും നേരത്തെ ലീഗ് നേതാവ് എം.കെ.മുനീർ ജാഥ നടത്തുന്ന സമയത്തും അന്നത്തെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ഇ.കെ. അബൂബക്കർ മുസ്ല്യാരും അദ്ദേഹം സമാനമായി ജാഥയിൽ എത്തിയിരുന്നു.