ആലപ്പുഴ: അയൽവാസിയെ കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കേടതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ തോപ്പിൽ സുധീറിനെ(46)യാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജീവപര്യന്തം കൂടാതെ രണ്ടു വർഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.

2012 ഓഗസ്റ്റ് 24 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ സുധീർ കുത്തിക്കൊലപ്പെടുത്തിയത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 18-ാം വാർഡിൽ വൃക്ഷവിലാസം തോപ്പിൽ അൻഷാദിനെ ( 27 )യാണ് സുധീർ കൊലപ്പെടുത്തിയത്. ജില്ല അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. സീതയാണ് ശിക്ഷ വിധിച്ചത്.