കണ്ണൂർ: കണ്ണൂർ ജില്ലയിൽ ജലപാതയ്‌ക്കെതിരെയുള്ള പ്രതിഷേധം വീണ്ടും കത്തുന്നു. ജലപാതയ്‌ക്കെതിരെയുള്ള സർവ്വേ തടയാൻ ശ്രമിച്ച പ്രതിരോധ സമരസമിതി പ്രവർത്തക്കരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. താഴെ ചൊവ്വ-കാപ്പാട്: ഒരാഴ്‌ച്ച മുൻപ് നാട്ടുകാരുടെ പ്രതിഷേധം കാരണം നിർത്തിവെച്ച സർവ്വേ യാ ണ് വെള്ളിയാഴ്‌ച്ച വീണ്ടും പുനരാരംഭിച്ചത്.രാവിലെ കാപ്പാട് കുനിമൽ താഴെ വച്ചാണ് സർവ്വേ തുടങ്ങിയത്.

സർവ്വേ തടയാൻ സമരസമിതി ചെയർമാൻ കോരമ്പേത്ത് രാജന്റെ നേതൃത്വത്തിലുള്ള 100 ൽ പരം സ്ത്രീകൾ അടക്കം എത്തിയിരുന്നു. പ്രതിഷേധക്കാരെ ചക്കരക്കൽ സിഐ സത്യനാഥന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷം സർവ്വേ തുടർന്നു. കണ്ണുർ കോർപ്പറേഷൻ അംഗം മിനി അനിൽ കുമാർ, കട്ടേരി നാരായണൻ, കെ.വി.പ്രശാന്തൻ, പാർത്ഥൻ ചങ്ങാട്ട്, വി.അശറഫ് തുടങ്ങി 20 ൽ പരം പേരെ 11 മണിയോടെ അറസ്റ്റ് പൊലിസ് ചെയ്തു നീക്കിയിരുന്നു.

ചക്കരക്കൽ സി.കെ.സത്യനാഥന്റെ നേതൃത്വത്തിൽ വൻ പൊലീസ് സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്ത് സർവ്വേക്ക് സംരക്ഷണം ഒരുക്കുന്നുണ്ട്. പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ഉൾനാടൻ ജലപാതാ പദ്ധതിക്കായി കടുത്ത ജനകീയ പ്രതിഷേധത്തിനിടെയും സർക്കാർ മുൻപോട്ടു പോവുകയാണ് ' നുറുകണക്കിന് കുടുംബങളാണ് പദ്ധതിക്കായി കുടിയിറങ്ങേണ്ടി വരുന്നത്.