കരിപ്പൂർ: കോഴിക്കോട് വിമാനത്താവത്തിലുണ്ടായ എയർഇന്ത്യ എക്സ്‌പ്രസ് വിമാനാപകടത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകാനായി കൂടിക്കാഴ്ച വ്യാഴാഴ്ച മുതൽ. നഷ്ടപരിഹാരം സംബന്ധിച്ച വാഗ്ദാനപത്രം ലഭിച്ച 35 പേർക്കുവേണ്ടി കോഴിക്കോട് സ്വകാര്യ ഹോട്ടലിലാണ് കൂടിക്കാഴ്ച നടക്കുക.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായാണ് ഇവർ പങ്കെടുക്കുക. ഇവരുടെ അഭിഭാഷകരും വിമാനകമ്പനിയുടെയും ഇൻഷുറൻസ് കമ്പനിയുടെയും പ്രതിനിധികളും സംബന്ധിക്കും.

കൂടിക്കാഴ്ചക്ക് ശേഷമാണ് തുക സംബന്ധിച്ചും സ്വീകരിക്കുന്നതിലും യാത്രക്കാർ തീരുമാനം എടുക്കുക.