കോഴിക്കോട്: കരിപ്പൂർ വിമാന അപാകത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. നരിപ്പറ്റ കാഞ്ഞിരാടൻ പ്രമേദിന്റെ ഭാര്യ മഞ്ജുളകുമാരിയാണ് മരിച്ചത്. ഇതോടെ വിമാന അപകടത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മഞ്ജുളകുമാരി മരണപ്പെട്ടത്്. 38 വയസ്സായിരുന്നു.

ദുബൈയിലെ റാസൽഖൈമയിൽ ഭർത്താവിനൊപ്പം തമസിച്ചിരുന്ന മഞ്ജുള കുമാരി സുഹൃത്ത് രമ്യ മുരളീധരനൊപ്പമായിരുന്ന അപകടത്തിൽ പെട്ട വിമാനത്തിൽ നാട്ടിലേക്ക് പോന്നത്. ഈ മരണത്തോടെ കരിപ്പൂർ വിമാനത്താവളത്തിൽ ഓഗസ്ത് 7ന് നടന്ന അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം 21 ആയി. അപകട ദിവസം 18 പേരും പിന്നീട് ഒരു മലപ്പുറം തിരുവാലി സ്വദേശിയും ഒരു വയനാട് സ്വദേശിയും ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിൽ അപകടമുണ്ടായത്.

ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ദുബായ്-കോഴിക്കോട് വിമാനം റൺവേയിൽ നിന്ന് നിയന്ത്രണം തെറ്റി താഴ്‌ച്ചയിലേക്ക് പതിക്കുകയും രണ്ടായി പിളരുകയുമായിരുന്നു.