ആലപ്പുഴ: പൂർവ വിദ്യാർത്ഥികലുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മ വഴി പരിചയം പുതുക്കി പഴയ സ്‌കൂൾ സഹപാഠിയായിരുന്ന യുവാവിനൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ. ജുവനൈൽ ജസ്റ്റീസ് നിയമമാണ് അമ്മയെ കുടുക്കിയത്.

അഞ്ച് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് യുവതി പഴയ സഹപാഠിക്കൊപ്പം ഒളിച്ചോടിയത്. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് കുറ്റപ്പുറത്ത് തറയിൽ രമ്യ(28), കാപ്പിൽ മേക്ക് വന്ദനം വീട്ടിൽ വികാസ്(28) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ ഉപേക്ഷിച്ച് പോകുന്നത് ജുവനൈൽ ജസ്റ്റീസ് നിയമ പ്രകാരം കുറ്റമാണ്. ഇതാണ് ഇവരെ അഴിക്കുള്ളിലാക്കിയത്.

രണ്ട് പേരെയും കായംകുളത്ത് വച്ചാണ് പിടികൂടിയത്. സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കി രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഒളിച്ചോടി. അടുത്തകാലത്താണ് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്.

പത്ത് ദിവസം മുൻപായിരുന്നു ഒളിച്ചോട്ടം. വീട്ടമ്മയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കായംകുളം പൊലീസിൽ പരാതി നൽകി. യുവതിയുടെ ഫോൺ രേഖകൾ പരിശോധിച്ചാണ് ഇരുവരേയും കണ്ടെത്തിയത്. രണ്ട് പേരെയും കായംകുളത്തുവെച്ചുതന്നെ കസ്റ്റഡിയിലെടുത്തു.

വീട്ടമ്മ അഞ്ച് വയസ്സുള്ള കുട്ടിയെ മനഃപൂർവ്വം ഉപേക്ഷിച്ച് പോയതാണെന്നു ബോധ്യപ്പെടുകയും തുടർന്ന് കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം വീട്ടമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്യുകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയെ ഇരുവരെയും റിമാൻഡ് ചെയ്തു.യുവാവ് അവിവാഹിതനാണ്.