തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിൽ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത പ്രതി കസ്റ്റഡിയിൽ മരണപ്പെട്ട സംഭവത്തിൽ സസ്പെൻഷനിലായിരുന്ന എട്ട് എക്സൈസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ തിരികെ പ്രവേശിപ്പിച്ചത് എറണാകുളം സിബിഐ കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലും ഉദ്യോഗസ്ഥരുടെ അപേക്ഷയും കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവും അനുസരിച്ചാണെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചു.

കഴിഞ്ഞ ഒന്നരവർഷത്തിലധികമായി സസ്പെൻഷനിൽ കഴിഞ്ഞുവന്നിരുന്ന ഈ ഉദ്യോഗസ്ഥരെ തൃശ്ശൂർ ജില്ലയ്ക്ക് പുറത്തു നിയമിച്ചുകൊണ്ടാണ് ഉത്തരവായത്.