തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 3,09,065 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഏറ്റവും കൂടുതൽ വിജയം നേടിയത് കണ്ണൂർ ജില്ലയാണ്. 86.7 ശതമാനം വിദ്യാർത്ഥികളും ജില്ലയിൽ വിജയിച്ചു. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 77.1 ശതമാനം. 180 കുട്ടികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു.

79 സ്‌കൂളുകൾ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. പരീക്ഷയെഴുതിയതിൽ 14,735 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഗ്രേഡ് നേടിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിന് ഈ മാസം 15 വരെ അപേക്ഷിക്കാം. മലപ്പുറത്താണ് ഏറ്റവും കൂടുതൽ എ പ്ലസുകൾ ലഭിച്ചത്. കുറവു പത്തനംതിട്ടയിലും. സേ പരീക്ഷ ജൂൺ അഞ്ചുമുതൽ 12 വരെ നടത്തും. പുനർമൂല്യനിർണയത്തിനും സേ പരീക്ഷയ്ക്കും മെയ്‌ 16 വരെ അപേക്ഷിക്കാം. പ്ലസ് വൺ പരീക്ഷാഫലം മെയ്‌ അവസാനത്തോടെ പ്രഖ്യാപിക്കും. പ്ലസ് ടു ക്ലാസുകൾ ജൂൺ ഒന്നിനു തുടങ്ങും.

 

ഫലം അറിയുന്ന വെബ്‌സൈറ്റുകൾ: www.kerala.gov.in, www.keralaresults.nic.in, www.dhsekerala.gov.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in