തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതിയും കമ്മീഷൻ നൽകലും സംഭവിച്ചുവെന്ന് ഒടുവിൽ കൈരളി ടിവിയും സമ്മതിച്ചു. എന്നാൽ ഇതെല്ലാം യുഎഇ കോൺസുലേറ്റിന്റെ തലയിൽ ഇട്ട് കൈകഴുകുയാണ് സിപിഎം ചാനലായ കൈരളി ടിവി. കൈരളി ടിവിയും കമ്മീഷൻ റിപ്പോർട്ട് ശരിവയ്ക്കുകയാണ്. ഇതിനൊപ്പം മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തുന്നു. മാധ്യമ പ്രവർത്തകനായ കെ എം ബഷീർ മരിച്ച ദിവസമാണ് പണം കൈമാറിയത് എന്ന സത്യം. ഇതോടെ ബഷീറിന്റെ മരണത്തിനും പണം കൈമാറ്റത്തിനും തമ്മിലെ ബന്ധവും ചർച്ചയാവുകയാണ്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നിൽ സ്വർണ്ണ കടത്ത് ലോബിയാണെന്ന ആക്ഷേപം ശക്തമാണ്. ഇത് സിബിഐ അന്വേഷിക്കുകയാണ്. ഇതിനിടെയാണ് ബഷീറിന്റെ മരണത്തിലേക്കും സ്വർണ്ണ കടത്ത് മാഫിയയുടെ സജീവത ചർച്ചകളിൽ എത്തുന്നത്. കൈരളി ന്യൂസിലെ വെളിപ്പെടുത്തലിന് അതുകൊണ്ട് തന്നെ മാനങ്ങൾ ഏറെയാണ്.

അതായത് 2019 ഓഗസ്റ്റ് 2 ന് വൈകിട്ട് 7 നും 8 നും ഇടയിലാണ്. നിർദിഷ്ട കോൺസുലേറ്റ് നിർമ്മാണ കരാർ നൽകാമെന്ന പേരിലാണ് ഇത്രയും വലിയ തുക കമ്മീഷൻ നൽകിയത്. ഇതിനുള്ള പ്രത്യുപകാരമായമാണ് മൂന്നര കോടി രൂപയും ഡോളറുമായി ഖാലിദ് കമ്മീഷൻ കൈപ്പറ്റിയത്-ഇതാണ് കൈരളി ടിവിയുടെ വെളിപ്പെടുത്തൽ. പണം കൈമാറ്റം നടത്തിയത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപത്ത് വച്ചാണ്. കൈമാറ്റം നടന്നത് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കെഎം ബഷീർ മരിച്ചദിവസം. ഈ ദിവസത്തെ ദുരൂഹതകളെ കുറിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. അതിലൊന്നാണ് കവടിയാർ മുതൽ മ്യൂസിയം വരെയുള്ള സിസിടിവി ക്യാമറുകളുടെ ഓഫാക്കൽ. അതായത് ലൈഫ് മിഷനിലെ ഇടപാടിന്റെ തെളിവുകൾ പുറത്തു വരാതിരിക്കാനായിരുന്നോ ഈ സിസിടിവി ഓഫ് ചെയ്യൽ എന്ന സംശയവും സജീവമാണ്.

ബഷീർ എന്തോ കണ്ടെന്നും അതിന്റെ സത്യം പുറത്തു വരാതിരിക്കാനുമാണ് ബഷീറിനെ വകവരുത്തിയതെന്ന വാദം നേരത്തെ ചർച്ചയായിരുന്നു. ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും സഞ്ചരിച്ച കാറാണ് കെ എം ബഷീറിനെ ഇടിച്ചിട്ടത്. അപകട ശേഷം ശ്രീറാം വെങ്കിട്ടരാമനെ ഉന്നതർ ചേർന്ന് രക്ഷിച്ചെടുക്കുകയും ചെയ്തു. ഐഎഎസ്-ഐപിഎസ് ലോബിയാണ് മുന്നിൽ നിന്നത്. കവടിയാർ-വെള്ളയമ്പലം റോഡിൽ കെ എം ബഷീർ എന്തോ അരുതാത്ത ഇടപാടു കണ്ടുവെന്ന വിലയിരുത്തലും ഉയർന്നു. ബഷീറിന്റെ ഫോൺ അപകട ശേഷം നഷ്ടമായതായിരുന്നു ഇതിന് കാരണം. ഈ ഫോൺ ആരോ മനപ്പൂർവ്വം ഇല്ലാതാക്കിയതാണെന്നും അതിൽ വിലപ്പെട്ട എന്തോ തെളിവുണ്ടെന്നും വാദമെത്തി. എന്നാൽ ഈ മൊബൈൽ കണ്ടെത്താനുള്ള ശ്രമമൊന്നും പൊലീസ് നടത്തിയില്ല. ഈ സാഹചര്യത്തിലാണ് കൈരളി ന്യൂസിന്റെ വെളിപ്പെടുത്തൽ.

കൈരളി ന്യൂസ് ചാനൽ എഡിറ്റർ ജോൺ ബ്രിട്ടാസ് ന്യൂസ് ആൻഡ് വ്യൂസ് പരിപാടിയിലാണ് ഈ നിർണായകവിവരങ്ങൾ പുറത്തുവിട്ടത്. വടക്കാഞ്ചേരി ഭവന പദ്ധതിക്കായി യുണിടാക് നൽകിയ കമ്മീഷൻ വെറും ഒരു കോടിയല്ല എന്നാണ് പുതിയ വിവരം. 4 കോടി 25 ലക്ഷം രൂപയാണ് കൈമാറിയത്. ഇതിൽ 75 ലക്ഷം രൂപ ബിജെപി അനുഭാവി കൂടിയായ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ് കൈരളി ടിവി റിപ്പോർട്ട്ചെയ്യുന്നത്. എൻഐഎയും എൻഫോഴ്സ്മെന്റും കണ്ടെത്തിയതാണ് ഈ വിവരങ്ങളെന്ന് കൈരളി ന്യൂസ് എഡിറ്റർ ജോൺ ബ്രിട്ടാസ് ന്യൂസ് ആൻഡ് വ്യൂസ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക മാധ്യമം പോലെയാണ് കൈരളി ടിവിയെ ഏവരും വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ബ്രിട്ടാസിന്റെ വെളിപ്പെടുത്തലിന് ആധികാരികത ഏറെയാണ്.

മൂന്നര കോടി രൂപ ഡോളറും രൂപയുമായി 2019 ഓഗസ്റ്റ് രണ്ടിന് കൈമാറി. ഈ പണം കൈപറ്റിയത് കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ ഖാലിദാണ്. ഖാലിദ് കോൺസുലേറ്റിന്റെ സിഡി എന്നെഴുതിയ നയതന്ത്ര പ്രതിനിധിയുടെ ഔദ്യോഗിക വാഹനത്തിലാണ്. പണം കൈമാറ്റം നടത്തിയത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപത്ത് വച്ചാണ്. കൈമാറ്റം നടന്നത് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കെഎം ബഷീർ മരിച്ചദിവസം. അതായത് 2019 ഓഗസ്റ്റ് 2 ന് വൈകിട്ട് 7 നും 8 നും ഇടയിലാണ്. നിർദിഷ്ട കോൺസുലേറ്റ് നിർമ്മാണ കരാർ നൽകാമെന്ന പേരിലാണ് ഇത്രയും വലിയ തുക കമ്മീഷൻ നൽകിയത്. ഇതിനുള്ള പ്രത്യുപകാരമായമാണ് മൂന്നര കോടി രൂപയും ഡോളറുമായി ഖാലിദ് കമ്മീഷൻ കൈപ്പറ്റിയത്.

ശ്രീറാം വെങ്കിട്ടരാമന്റെ അപകടവും കൈരളി ടിവി എംഡികൂടിയായ ബ്രിട്ടാസ് പറയുമ്പോൾ അതിൽ ചില സൂചനകൾ ഉണ്ടെന്ന് വിലയിരുത്തലുമുണ്ട്. ഇക്കാര്യത്തിൽ കൈരളിയാണ് വിശദീകരണം നൽകേണ്ടത്. ബഷീറിന്റെ ഫോൺ കാണാതാകലിനും സ്വർണ്ണ കടത്തുമായുള്ള ബന്ധങ്ങളും ഇതോടെ ചർച്ചയാകും. ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോൾ കോവിഡിന്റെ ചുമതലയുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ്. സർക്കാരുമായി ചേർന്ന് നിന്നാണ് പ്രവർത്തിക്കുന്നത്. സ്വപ്‌നാ സുരേഷിനെ പോലെ വഫാ ഫിറോസിനും യുഎഇ ബന്ധങ്ങളുണ്ട്. ഈ സാഹചര്യത്തിൽ കൈരളി ടിവിയുടെ വെളിപ്പെടുത്തൽ അതിനിർണ്ണായകമാണ്.

റെഡ് ക്രസന്റും യുഎഇ കോൺസുലേറ്റും തമ്മിലും ധാരണാപത്രം എന്ന് കൈരളി ടിവി

കേരള സർക്കാരും യുഎഇ റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രത്തിന് പുറമേ റെഡ് ക്രസന്റും യുഎഇ കോൺസുലേറ്റും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നുവെന്നും കൈരളി വാർത്തയിൽ പറയുന്നു. ഈ ധാരണാപത്രപ്രകാരം നിർമ്മാണം നടത്താനുള്ള അധികാരം യുഎഇ കോൺസുലേറ്റിനായിരുന്നു. ഇതുപ്രകാരമാണ് യുണിറ്റാക്കിനെ നിർമ്മാണ കരാർ ഏൽപ്പിച്ചതെന്നും കൈരളി റിപ്പോർട്ട് ചെയ്യുന്നു.

നാളിതുവരെ മാധ്യമങ്ങൾ ചമച്ച കള്ളക്കഥകൾ ഇതോടെ പൊളിഞ്ഞുവെന്നും കൈരളി അവകാശപ്പെടുന്നു. സർക്കാരിന് നിർമ്മാണത്തിൽ യാതൊരു പങ്കുമില്ലെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും കൈരളി റിപ്പോർട്ട് ചെയ്യുന്നു,

ഇരുപത് കോടിരൂപയുടെ ലൈഫ് മിഷൻ പദ്ധതിക്ക് കരാർ നൽകിയതിന് ഒരു കോടി രൂപ കമ്മീഷൻ കിട്ടിയെന്ന സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു, വടക്കാഞ്ചേരി നഗരസഭയുടെ കീഴിലുള്ള ചരൽപ്പറമ്പിലാണ് യുഎഇ ധനസഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഇവിടെ നഗരസഭ വാങ്ങിയ രണ്ടര ഏക്കർ ഭൂമിയിൽ 145 കുടുംബങ്ങൾക്ക് ഫ്ളാറ്റ് നിർമ്മിച്ചു നൽകുന്നതാണ് പദ്ധതി. യൂണിടാക്കിനാണ് നിർമ്മാണക്കരാർ. കരാർ നൽകിയതിന് അവർ കമ്മീഷനായി ഒരുകോടി നൽകിയെന്നും ആ പണമാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരന്റേയും തന്റേയും ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചത് എന്നുമാണ് സ്വപ്ന എൻഐഎ സംഘത്തോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഈ പണം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

എമിറേറ്റ്‌സ് റെഡ് ക്രസന്റ് യുഎഇ കോൺസുലേറ്റ് വഴിയാണ് പണം നൽകിയത്. ഇരുപത് കോടി നൽകിയെന്നാണ് പറഞ്ഞതെങ്കിലും പദ്ധതി രേഖകളിൽ 19 കോടിയേ കാണിച്ചിട്ടുള്ളൂ. പ്രളയാനന്തരമുള്ള മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശന വേളയിലാണ് റെഡ് ക്രസന്റ് വീടുകൾ നിർമ്മിക്കാൻ 20 കോടി വാഗ്ദാനം ചെയ്തത്. ശിവശങ്കറും സ്വപ്നയും ദുബായ് സന്ദർശന സമയത്ത് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ദുബായ് കോൺസുലേറ്റ് വഴി ലഭിച്ച പണം ഉപയോഗിച്ച് ഫ്ളാറ്റ് നിർമ്മിക്കാൻ ലൈഫ് മിഷനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്നാണ് യൂണിടാകിന് നിർമ്മാണക്കരാർ ലഭിക്കുന്നത്. ഇതോടെ ലൈഫ് മിഷനും സംശയത്തിന്റെ നിഴലിലായി. എന്നാൽ, സർക്കാരിന് നിർമ്മാണകരാറിൽ ഒരുപങ്കുമില്ലെന്നാണ് മുഖ്യമന്ത്രി അടക്കം ആവർത്തിച്ച് വ്യക്തമാക്കിയത്.