കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദനക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി കെ എം ഷാജി എം എൽ എ. ഇഞ്ചി കൃഷി ചെയ്ത് തന്നെയാണ് താൻ പണം സമ്പാദിച്ചത്. അഴീക്കോടാണ് തന്റെ ഏറ്റവും സുരക്ഷിത മണ്ഡലമെന്നും ആരോപണങ്ങൾ ഉയരുന്ന സമയത്ത് പിന്മാറിയാൽ ക്ഷീണമാണെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി പറഞ്ഞാൽ മാത്രം മത്സരത്തിൽ നിന്ന് പിന്മാറും. കാസർകോടേക്ക് മാറാൻ ശ്രമിച്ചെന്ന പ്രചാരണം തെറ്റാണെന്നും ഷാജി വ്യക്തമാക്കി.

കേരളത്തിന്റെ അന്തകവിത്താണ് മുഖ്യമന്ത്രി പിണറായി വിജയനെന്നായിരുന്നു ഷാജിയുടെ ആരോപണം. ഇങ്ങനെ വൈരം കാണിക്കുന്നൊരാൾ രാഷ്ട്രീയത്തിൽ വേറെയില്ല. മുഖ്യമന്ത്രി തന്നെ പിന്തുടർന്ന് തകർക്കാൻ ശ്രമിക്കുകയാണെന്നും ഷാജി ആരോപിച്ചു.

പാർട്ടിക്കകത്ത് റിബലാണ് എന്ന വിമർശനം തനിക്ക് ഒരു അലങ്കാരമാണ്. കുഞ്ഞാലിക്കുട്ടിയുമായുള്ള അഭിപ്രായ വത്യാസം ആശയപരമാണ്. അദ്ദേഹത്തോടുള്ള ഏതിർപ്പുകൾ നേരിട്ട് പറയാറുണ്ട്. പാർട്ടിക്കകത്തെ റിബൽ ആണെന്ന മാധ്യ വാർത്തകളിൽ സന്തുഷ്ഷ്ടനാണ്. തന്നെ പോലെ എതിർപ്പുയർത്താൻ സി പി എമ്മിലെ യുവനേതാവിന് പറ്റുമോയെന്നും ഷാജി ചോദിച്ചു.