കൊച്ചി: നാവികസേനാ ആസ്ഥാനത്തിനും സ്വത്തുവകകൾക്കും മൂന്നു കിലോമീറ്റർ പരിധിയിൽ ഡ്രോണുകളോ ആളില്ലാ വിമാനം ഉൾപ്പെടെയുള്ള വസ്തുക്കളോ പറത്തുന്നതിനു കർശന നിരോധനം.

അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ ഡ്രോണുകൾ നാശനഷ്ടങ്ങൾ വിതയ്ക്കുന്നതു പതിവു സംഭവമായ സാഹചര്യത്തിലാണ് അതീവ സുരക്ഷാ മേഖലയ്ക്കു പരിസരത്ത് ഡ്രോൺ പറത്തരുതെന്ന മുന്നറിയിപ്പ്.

ഇത്തരത്തിൽ എന്തെങ്കിലും നിരീക്ഷണ പരിധിയിൽ വന്നാൽ, അവ നശിപ്പിക്കുകയും പറത്തുന്നവർക്കെതിരെ ഐപിസി 121, 121എ, 287, 336, 337, 338 വകുപ്പുകൾ പ്രകാരം നടപടിയെടുക്കുമെന്നും ഡിഫൻസ് പിആർഒ കമാൻഡർ അതുൽ പിള്ള അറിയിച്ചു.

രാജ്യത്ത് എവിടെയാണെങ്കിലും ഡ്രോൺ പറത്തുന്നതിന് ഡിജിസിഎയുടെ അനുമതി വാങ്ങിയിരിക്കണമെന്നാണ് നിയമം.