കുമളി; വീട്ടുകാരെ വിളിച്ച് അറിയിച്ച ശേഷം കാമുകിയുമൊത്ത് ആത്മഹത്യ ചെയ്ത് ധനേഷ്. കുമളിയിലെ സ്വകാര്യ ലോഡ്ജിലാണ് കമിതാക്കളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

പുറ്റടി സ്വദേശിനി അഭിരാമി, കുമളി അട്ടപ്പള്ളം സ്വദേശി ധനേഷ് എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ധനേഷ് വെൽഡിങ് ജോലിക്കാരനാണ്. അഭിരാമി ലാബ് ടെക്‌നീഷനും. വിഷം കഴിച്ചാണ് അത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടുകാർക്ക് കൈമാറും.

രണ്ട് വർഷത്തിന് ശേഷം ഇരുവരുടെയും വിവാഹം നടത്താമെന്ന് വീട്ടുകാർ ഉറപ്പ് നൽകിയിരുന്നതായും പറയുന്നു. എന്നാൽ ഇന്ന് രാവിലെ അഭിരാമി ധനേഷിനെ തേടി എത്തി. പിന്നീട് കുമളിയിലെ സ്വകാര്യ ലോഡ്ജിൽ റും എടുക്കുകയായിരുന്നു. കുമളിയിലെ ശിവ ലോഡ്ജിൽ ആണ് റൂം എടുത്തത്.

ധനേഷ് ആത്മഹത്യ ചെയ്യാൻ പോകുവാണന്ന് മാതാപിതാക്കളെ വിളിച്ചു പറഞ്ഞത്തിനെ തുടർന്ന് അവർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് ഇവരെ അന്വേഷ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

മൊബൈൽ ടവർ ലൊക്കെറ്റ് ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് എവിടെ ഉണ്ടെന്ന് മനസ്സിലാക്കി. അപ്പോഴാണ് മരണം അറിയുന്നത്.