ചെന്നൈ : ഭർത്താവിന്റെ രോഗം മാറാൻ നരബലി നടത്തണമെന്നു മന്ത്രവാദി പറഞ്ഞതനുസരിച്ച് ബന്ധുവിന്റെ പിഞ്ചുകുഞ്ഞിനെ നാൽപത്തിയെട്ടുകാരി കൊലപ്പെടുത്തി. സഹോദരിയുടെ മകന്റെ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ശർമിള ബീഗം, കൂട്ടുനിന്ന ഭർത്താവ് അസ്ഹറുദ്ദീൻ, മന്ത്രവാദി മുഹമ്മദ് സലീം എന്നിവരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തഞ്ചാവൂരിലാണു നാടിനെ നടുക്കിയ സംഭവം.

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് വീടിനു പിന്നിലെ മീൻ വളർത്തൽ ടാങ്കിൽ മുക്കിക്കൊല്ലുകയായിരുന്നു. സംശയം തോന്നിയ അയൽക്കാരാണു പൊലീസിനെ അറിയിച്ചതും വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ ക്രൂരത പുറത്തായതും.