കണ്ണൂര്‍:കണ്ണൂര്‍ജില്ലയിലെ മലയോര മേഖലയായ കുടിയാന്‍മല പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കിടപ്പുരോഗിയായിരുന്ന ഭാര്യയെ കമ്പിപ്പാരകൊണ്ടു തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവിന് മാനിക പ്രശ്‌നമെന്ന് റിപ്പോര്‍ട്ട്. നെല്ലിക്കുറ്റി കോട്ടക്കുന്നില്‍ മേട്ടുപുറത്ത് വീട്ടില്‍ ഭവാനിയാ(72)ണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ നാരായണനെ(77) കുടിയാന്‍മല പൊലിസാണ് അറസ്റ്റു ചെയ്തു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുളളതായി പൊലിസ് അന്വേഷണത്തില്‍കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച്ച പുലര്‍ച്ചെ ആറിനാണ് കേസിനാസ്പദമായ സംഭവം. രണ്ടുവര്‍ഷമായി ശരീരം തളര്‍ന്നുകിടക്കുകയായിരുന്ന ഭവാനിയെ നാരായണന്‍കമ്പിപ്പാര കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിപോയി.

ശബ്ദം കേട്ടെത്തിയ മക്കള്‍ ഭവാനിയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും ഉച്ചയോടെ മരണമടയുകയായി്്്രുന്നു. കുടിയാന്‍മല എസ്. ഐ നിബിന്‍ ജോയിയുടെ നേതൃത്വത്തിലാണ് വൈകുന്നേരത്തോടെ പ്രതിയെ അറസ്റ്റു ചെയ്തത്. ഭവാനിയുടെ മൃതദേഹം വെളളിയാഴ്ച്ച പകല്‍ മൂന്നരയ്ക്ക് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം പൂപ്പറമ്പ് പൊതുശ്മശാനത്തില്‍സംസ്‌കരിക്കും.

ബാബു, ഷൈല, ബിന്ദു എന്നിവരാണ് ഭവാനി-നാരായണന്‍ ദമ്പതികളുടെ മക്കള്‍. മോഹനന്‍ പുതുപ്പളളിയില്‍(നടുവില്‍) അജിത ഇളം തുരത്തിയില്‍ (വെളളാട്) ഷാജി പുത്തന്‍പറമ്പില്‍(ചുങ്കക്കുന്ന്) എന്നിവരാണ് മരുമക്കള്‍