ഛത്തീസ്‌ഗഡ്: ലിവിങ് കപ്പിൾസിന് സുരക്ഷ ഒരുക്കാൻ കഴിയില്ലെന്നറിയിച്ച് പഞ്ചാബ് , ഹരിയാന ഹൈക്കോടതികൾ. സുരക്ഷ നൽകിയാൽ അത് മുഴുവൻ സാമൂഹിക ഘടനയേയും അസ്വസ്ഥമാക്കും എന്നാണ് കോടതി നീരീക്ഷണം. യുവതിയും യുവാവും ഒളിച്ചോടിയതിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നും ഭീഷണി ഉയർന്നിരുന്നു. അങ്ങനെയാണ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

യുവാവിന് 21 ഉം യുവതിക്ക് 18 വയസുമാണ് പ്രായം. ഹരിയാന ജിൻഡ് സ്വദേശികളാണ് ഇരുവരും. ജസ്റ്റിസ് അനിൽ ക്ഷേതർപാൽ അധ്യക്ഷനനായ ഏക അംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

എന്നാൽ പെൺകുട്ടിയുടെ കുടുംബം പങ്കാളിക്കെതിരെ വ്യാജ ക്രിമിനൽ കേസ് ചുമത്തുമോയെന്ന ഭയം ഇരുവർക്കുമുണ്ടെന്നും കോ-പെറ്റീഷണർ ഉജ്ജ്വൽ വാദിച്ചു. ഒപ്പം ഇത്തരം വിവാഹങ്ങൾ സ്ത്രീധന സമ്പ്രദായം ഔരു പരിധിവരെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.