അമരാവതി: ബാങ്ക് ജീവനക്കാരിയായ പത്തൊമ്പതുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്.അനന്തപൂർ ജില്ലയിലെ ധർമ്മാവരം സ്വദേശിയായ സ്നേഹല തയാണ് കൊല്ലപ്പെട്ടത്.കേസിൽ പെൺകുട്ടിയുടെ മുൻ കാമുകനെയും സുഹൃത്തിനെയും പൊലീ സ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ചയായിരുന്നു സംഭവം. 

ചൊവ്വാഴ്ച ജോലി കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ മുൻ കാമുകനായ ഗുട്ടി രാജേഷും സുഹൃത്ത് കാർത്തിക്കും തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശഷേം മൃതദേഹം കത്തിച്ചു. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ കുടും ബം പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പ്രതികളെ വൈകാതെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ശേഷം നടന്ന ചോദ്യം ചെയ്യലിൽ കൊലപാതകത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളാണ് പൊലീസിനു ലഭിച്ചത്. പെൺകുട്ടിയും യുവാവും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാൽ ജോലി കിട്ടിയപ്പോൾ പെൺകുട്ടി പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയെന്നും രാജേഷ് പറയുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.