മലപ്പുറം:തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലപ്പുറം മുസ്ലിം ലീഗിൽ നിന്ന് പ്രവർത്തകർ കൂട്ടത്തോടെ രാജി വെച്ചു. മേലാറ്റൂർ, കണ്ണമംഗലം, തിരൂർ മണ്ഡലങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരാണ് രാജി കൈമാറിയിരിക്കുന്നത്.

മുസ്ലിം ലീഗ് എസ്.ടി.യു സംസ്ഥാന സെക്രട്ടറിയും കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.കെ ഹംസ കഴിഞ്ഞ ദിവസമാണ് രാജി സമർപ്പിച്ചത്.പാർട്ടി വിട്ട ഇദ്ദേഹം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് വിവരം. എൽ.ഡി.എഫ് പിന്തുണയോടെയായിരിക്കും ഹംസ മത്സരിക്കുക.

മേലാറ്റൂർ പഞ്ചായത്ത് പ്രവർത്തക സമിതി അംഗം കെ.പി ഉമ്മർ ഉൾപ്പെടെ 20 ഓളം പേരും ലീഗിൽ നിന്ന് രാജി വെച്ചു. വെൽഫെയർ പാർട്ടിയുമായി ലീഗിന്റെ കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് രാജി.

തിരൂർ മുനിസിപ്പാലിറ്റിയിലെ പൂക്കയിൽ 1,5,6,3 വാർഡുകളിലെ പാർട്ടി ഭാരവാഹികളും രാജിവെച്ചിട്ടുണ്ട്. ഭൂരിപക്ഷ അഭിപ്രായം തള്ളിക്കളഞ്ഞ് മുനിസിപ്പൽ ലീഗ് കമിറ്റി ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെ 26 ലധികം പേർ രാജിവെച്ചത്.എൽ.ജിക്ക് ഉത്തരവുകൾ പാസാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്നും റാവു പറഞ്ഞു.