കൊട്ടാരക്കര: ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ അക്രമണത്തിൽ കുത്തേറ്റ് ചികത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കുന്നിക്കോട് ആവണീശ്വരം രാജീവ് നിവാസിൽ രാഹുൽ (29) ആണ് മരിച്ചത്.പരിക്കേറ്റ രണ്ട് പേർ കൂടി ചികിത്സയിലാണ്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വിനീത് എന്നയാൾ അപകടനില തരണം ചെയ്തിട്ടില്ല.

ബുധനാഴ്ച ദിവസം രാത്രിയിലാണ് വിജയാസ് ആശുപത്രിക്ക് മുന്നിൽ ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. കുത്തേറ്റ രാഹുൽ ആശുപത്രിയിലേക്ക് ഓടിക്കയറിയപ്പോൾ അക്രമിസംഘം പിന്നാലെയെത്തി വീണ്ടും ആക്രമിച്ചിരുന്നു. ഓപ്പറേഷൻ തീയേറ്ററിലും പ്രസവ മുറിയിലുമൊക്കെ രാഹുൽ പ്രാണരക്ഷാർത്ഥം ഓടിക്കയറിയിരുന്നു. അവശനിലയിലായ രാഹുൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.