കോതമംഗലം: പുതുവർഷം ആഘോഷിക്കാൻ സഹപ്രവർത്തകനൊപ്പം പുറപ്പെട്ട തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വാച്ചർ ഞായപ്പിള്ളി സ്വദേശി എൽദോസിനെ കാണാനില്ലന്ന് പരാതി. ഇന്നലെയാണ് ഇത് സംബന്ധിച്ച് കുട്ടമ്പുഴ പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയത്.എൽദോസും സഹപ്രവർത്തകൻ രാജനും പുതുവർഷത്തലേന്ന് ഒപ്പമുണ്ടായിരുന്നെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം.

പുതവർർഷം ആഘോഷിക്കുന്നതിന്റെഭാഗമായി താനും എൽദോസും ഒരുമിച്ചുകൂടി മദ്യപിച്ചിരുന്നെന്നും വള്ളവുമായി പെരിയാറിൽ ചുറ്റിക്കറങ്ങിയെന്നും രാജൻ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്്. മദ്യലഹരി വിട്ടുമാറത്തതിനാൽ ഇയാൾ ചോദ്യം ചെയ്യലിനോട് കാര്യമായി സഹകരിക്കുന്നില്ലന്നാണ് സൂചന. ഓവുങ്കൽ കടവിലാണ് ഡിസംമ്പർ 31-ന് ഇവർ ജോലിയിൽ ഉണ്ടായിരുന്നതെന്നാണ് അറിയുന്നത്.രാജനെ ചോദ്യം ചെയ്തുവരികയാണെന്നും മദ്യലഹരിയിലായിരുന്നതിനാൽ ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലന്നും സി ഐ മഹേഷ് അറിയിച്ചു.

വള്ളം കരയ്ക്കെത്തിച്ചെന്നും ഇതിനുശേഷം തമ്മിൽകണ്ടിട്ടില്ലന്നുമാണ് രാജൻ ഏറ്റവുമൊടുവിൽ പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്.പക്ഷിസങ്കേതത്തിലെ വനമേഖലയിലും സമീപത്ത് പുഴയിലും പൊലീസും ഫയർഫോഴ്സും വനംവകുപ്പ് ജീവനക്കാരും വ്യാപകമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.