പ്രിസ്റ്റീന: കൊസോവോയിലെ പ്രിസ്റ്റീനയിൽ 33കാരൻ വിഴുങ്ങിയ 'നോക്കിയ 3310 സെൽഫോൺ' ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പ്രിസ്റ്റീന സ്വദേശിയായ യുവാവാണ് ഫോൺ വിഴുങ്ങിയത്. കൊസോവോയിലെ ഡോ. സ്‌കെന്ദർ തെൽകുവിന്റെ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

ഫോൺ എന്തിനാണ് വിഴുങ്ങിയതെന്ന് യുവാവിനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞ മറുപടിയാണ് ഞെട്ടിച്ചതെന്നും ഡോക്ടർ പറയുന്നു. തന്റെ ആദ്യ ഫോണായ നോക്കിയ 3310 ഒരിക്കലും കളയാൻ തോന്നാത്തതിലാണ് വിഴുങ്ങിയെതെന്ന് യുവാവ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

ഫോൺ വിഴുങ്ങിയതിന് പിന്നാലെ യുവാവിനെ ആശുപത്രിയിലെത്തുകയായിരുന്നു. രോഗിയിൽ നിന്നും പുറത്തെടുത്ത പിങ്ക് നിറത്തിലുള്ള നോക്കിയ 3310 ഫോണിന്റെ ചിത്രങ്ങളും, എൻഡോസ്‌കോപ് ഉപയോഗിച്ച് എടുത്ത ചിത്രങ്ങളും, രോഗിയുടെ ശസ്ത്രക്രിയ സംബന്ധിച്ചുള്ള എക്‌സ്-റേ റിപ്പോർട്ടുകളും മാധ്യമങ്ങളുമായി ഡോക്ടർ പങ്കുവച്ചു.

ഉടൻ തന്നെ ഡോക്ടർമാർ സ്‌കാൻ ചെയ്യുകയും ഫോണിന്റെ ബാറ്ററിയടക്കം വിഴുങ്ങിയതിനാൽ യുവാവിന്റെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. വയറിനുള്ള ഫോൺ മൂന്ന് ഭാഗങ്ങളിലായി കിടക്കുന്നതാണ് പരിശോധനയിൽ കാണാനായതെന്നും ഡോ സ്‌കെന്ദർ പറഞ്ഞു.