മാങ്കുളത്തെ മദ്ധ്യവയസ്കന്റെ മരണം കൊലപാതകം; സുഹൃത്ത് അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് നിഗമനം; പിടിയിലായത് മരിച്ച വർക്കിയുടെ സുഹൃത്ത് ബിബിൽ വിത്സൺ
- Share
- Tweet
- Telegram
- LinkedIniiiii
അടിമാലി: മാങ്കുളം ശേവൽ കുടിയിൽ വരിക്കയിൽ റോയിയുടെ മരണം കൊലപാതകമെന്ന് പൊലീസ്.സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
ഇന്നലെ രാത്രി 10 മണിയോടെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ റോയിയെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ശേവൽ കൂടി കണ്ടത്തിൽ ബിബിൽ വിൽസനെയാണ് മൂന്നാർ സിഐ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്.വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ ബിബിൽ ബൈക്കിന്റെ ഷോക്ക് അപ് സോർബർ കൊണ്ട് റോയിയെ തലയ്ക്ക് അടിച്ചുവീഴ്തുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന.
റോയി രാത്രി 8 മണിയോടെ വീട്ടിലേയ്ക്ക് പലചരക്ക് സാധനങ്ങൾ വാങ്ങി പോകുന്ന വഴി കാട്ടിൽ ഒളിച്ചിരുന്നായിരുന്നു ആക്രമണമെന്നാണ് പൊലീസി ന്റെ പ്രാഥമീക നിഗമനം. ഇവർ ഇരുവരും സുഹൃത്തുക്കളായിരുന്നു.തമ്മിലുള്ള പരസ്പര അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഭാര്യ തലക്കോട് അറയ്ക്കൽ കുടുംബാംഗം മോളി.മക്കൾ. റോബിൻ, റോബിറ്റ
മറുനാടന് മലയാളി ലേഖകന്.