മുംബൈ: അടുത്ത ആറ് മാസം കൂടി എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കർഫ്യൂ, ലോക്ക്ഡൗൺ തുടങ്ങിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും അത് വേണ്ട നിലപാടിലാണ് സർക്കാരെന്നും ഉദ്ധവ് പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ പൂർണമായി കോവിഡിനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് ഒരു ആറ് മാസത്തേക്കെങ്കിലും ശീലമാക്കണമെന്ന് താക്കറെ പറഞ്ഞു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 3,940 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 18,92,707 പേർക്കാണ് രോഗബാധ. 48,648 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്.