പാലക്കാട്: ശ്രീകൃഷ്ണപുരത്ത് രണ്ട് വിവിധ ഭാഷാ തൊഴിലാളികൾ കിണറ്റിൽ വീണ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളാണ്. കെട്ടിട നിർമ്മാണത്തിനിടെ പലക തകർന്നു വീണാണ് അപകടം. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഷോപ്പിങ് കോംപ്ലക്സിനോട് അടുത്തുള്ള കിണറ്റിലാണ് ഇരുവരും വീണത്.

ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണത്തിനിടെയായിരുന്നു അപകടം. പലകയ്ക്ക് ബലക്ഷയം ഉണ്ടായിരുന്നു. ഇതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരേയും ഒരു മണിക്കൂറിനുള്ളിൽ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കിണറ്റിൽ ധാരാളം വെള്ളം ഉണ്ടായിരുന്നു. ഇരുവരും മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ നാട്ടുകാരും അഗ്‌നിശമന സേനയും ഇരുവരേയും പുറത്തെടുത്തു. പിന്നാലെ മണ്ണാർക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഷോപ്പിങ് കോംപ്ലക്സിനോട് ചേർന്നുള്ള കിണറ്റിലാണ് ഇരുവരും വീണത്. കിണറ്റിൽ ആഴത്തിൽ വെള്ളം ഉണ്ടായിരുന്നു. ഇരുവരും മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.