കിളിമാനൂർ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ട് പോയി ഒളിവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിലും ഇതിന് സൗകര്യം ഒരുക്കിക്കൊടുകയും ചെയ്ത കേസിലും രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ്, വക്കം ഭരതൻ വിളാകം ലക്ഷം വീട്ടിൽ സുമേഷ് (20), ചിറയിൻകീഴ് കോടക്കുഴി വീട്ടിൽ അജിത്ത് (20) എന്നിവരെയാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് പോയ സുമേഷിന് അജിത്താണ് താമസിക്കാൻ സൗകര്യം ഒരുക്കിക്കൊടുത്തതെന്ന് പൊലീസ് പറഞ്ഞു. റൂറൽ എസ്‌പി പി.കെ മധുവിന്റെ നിർദേശത്തെ തുടർന്ന് ആറ്റിങ്ങൽ ഡി വൈ.എസ്‌പി സി.എസ് ഹരിയുടെ നേതൃ ത്വത്തിൽ നഗരൂർ എസ്.എച്ച്.ഒ എസ്. എസ് ഷിജു, എസ്.സി.പി.ഒ കൃഷ്ണലാ ൽ, സി.പി.ഒ പ്രവീൺ, പ്രജീഷ്, ജയചന്ദ്രൻ ,എഎസ്ഐ സുനിൽ, എസ്.സി.പി.ഒ സാംജിത്ത്, അജിത്ത്, സി.പി.ഒ മഹേഷ്, അനുപമ, ബിനി എന്നിവരങ്ങെിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതി കളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തതായി പൊലീസ് അറിയിച്ചു.