ന്യൂഡൽഹി: കോവിഡിനെതിരെ, ഒന്നല്ല, രണ്ട് 'മെയ്ഡ് ഇൻ ഇന്ത്യ' വാക്സിൻ ഉപയോഗിച്ച് മനുഷ്യ രാശിയെ സംരക്ഷിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.16-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ലോക ത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും ഉയർന്ന രോഗമുക്തി നിരക്കും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ന് ഒന്നല്ല, രണ്ട് മെയ്ഡ് ഇൻ ഇന്ത്യ കൊറോണ വൈറസ് വാക്സിൻ ഉപ യോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാൻ ഇന്ത്യ തയ്യാറാണ്' മോദി പറഞ്ഞു. പി.പി.ഇ കിറ്റ്, മാ സ്‌ക്, വെന്റിലേറ്റർ മുതലായ ഉപകരണങ്ങൾ നേരത്തെ രാജ്യത്തിന് പുറത്ത് നിന്നാണ് വന്നിരു ന്നത്. എന്നാൽ ഇന്ന് നമ്മുടെ രാജ്യം സ്വാശ്രയമാണ് ചൂണ്ടിക്കാട്ടി.

ഇന്ത്യ തകരുമെന്നും ജനാധിപത്യം രാജ്യത്ത് അസാധ്യമാകുമെന്നും ചില ആളുകൾ പറഞ്ഞു. എന്നാൽ യാഥാർഥ്യം, ഇന്ത്യ ഇന്ന് ശക്തവും ഊർജ്ജസ്വലവുമായ ജനാധിപത്യരാജ്യമായി ഒന്നിച്ചു നിൽക്കുന്നു.അഴിമതി തടയുന്നതിന് ഇന്ത്യ ഇന്ന് ടെക്നോളജി ഉപയോഗിക്കുന്നു. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന പണം നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തു ന്നുവെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ ദരിദ്രരെ ശാക്തീകരിക്കുന്നതിനായി ഇന്ത്യയിൽ നട ന്നുകൊണ്ടിരിക്കുന്ന പ്രചാരണം ലോകമെമ്പാടും ചർച്ചചെയ്യപ്പെടുകയാണ്. പുനരുപയോഗ ഊർ ജ്ജമേഖലയിൽ വികസ്വര രാജ്യത്തിനും നേതൃത്വം നൽകാമെന്ന് തങ്ങൾ തെളിയിച്ചെന്നും പ്രധാ നമന്ത്രി പറഞ്ഞു.

ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ മനസ്സ് 'മാ ഭാരതി' കാരണം ബന്ധപ്പെട്ട് കിടക്കുന്നു. പോയവ ർഷം വിദേശത്ത് ഇന്ത്യൻ വംശജർ വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങൾ നടത്തിയതിനെ പ്രധാനമന്ത്രി പ്രശംസിച്ചു.