കണ്ണൂർ : അറബിക്കടലിൽ രൂപംകൊണ്ട ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈക്ക് സമീപം ഉൾക്കടലിൽ ബാർജ് തകർന്ന് കാണാതായ എരുവേലി വലിയപറമ്പ് താന്നിക്കൽ സനീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ മാംഗ്ലൂർ അന്താര്ഷ്ട്ര വിമാനത്തിവളത്തിൽ എത്തിച്ച മൃതദേഹം റോഡ് മാർഗ്ഗം സ്വദേശത്തെത്തിച്ചു. വീട്ടിൽ പൊതു ദർശനത്തിന് വച്ച ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകുന്നേരം അഞ്ച് മണിയോടെ ചെമ്പേരി ചർച്ച് സെമിത്തേരിയിയിൽ സംസ്‌കരിച്ചു.

ചുഴലിക്കാറ്റിൽ ബാർജ് തകർന്നപ്പോൾ പ്രാണരക്ഷാർത്ഥം സനീഷ് ഉൾപ്പെടെ ഉള്ളവർ സേഫ്റ്റി ജാക്കറ്റ് ദിരിച്ച് കടലിൽ ചാടി. എന്നാൽ ശക്തമായ തിരമാലകളിൽ അകപ്പെട്ട് സനീഷിനെ കാണാതാവുകയായിരുന്നവെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു.

മുംബൈ മാത്യൂ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷ് ഒ എൻ ജി സിയുടെ കരാർ ജോലി ചെയ്തുവരികയായിരുന്നു.