ഹൈദരാബാദ്: തെന്നിന്ത്യ ആഘോഷിച്ച വിവാഹമായിരുന്നു നാഗചൈതന്യയും സാമന്ത അക്കിനേനിയും തമ്മിൽ നടന്നത്. എന്നാൽ, ഏറെ കാലം കഴിയും മുമ്പ് വരെ ഈ താരദാമ്പത്യം തകർച്ചയിലായി. തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ മോചിതരായ വാർത്ത ഏറെ ഞെട്ടലോടെയാണ് സിനിമാപ്രേമികൾ സ്വീകരിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ ആദ്യമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാഗചൈതന്യ. ഇരുവരുടെയും സന്തോഷണത്തിനായാണ് ഈ തീരുമാനം സ്വീകരിച്ചത് എന്ന് ഇന്ത്യൻ എക്സ്‌പ്രസ്സിനോട് അദ്ദേഹം പറഞ്ഞു.

'ഞങ്ങൾ രണ്ടുപേരുടെയും സന്തോഷത്തിനായി എടുത്ത തീരുമാനമായിരുന്നു അത്. സാമന്ത സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു വിവാഹമോചനം എന്നത്', നാഗചൈതന്യ പറഞ്ഞു.

നിരവധി അഭ്യൂഹങ്ങൾക്കിടയിൽ അടുത്തിടെയാണ് വിവാഹമോചിതരാകുന്ന കാര്യം സാമന്തയും നാഗ ചൈതന്യയും ശരിവച്ചത്. പിരിയാൻ തീരുമാനിച്ച വിവരം ഇരുവരും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവക്കുകയായിരുന്നു. ഏറെ ആലോചിച്ചതിന് ശേഷം ഭാര്യ ഭർത്താക്കാന്മാർ എന്ന നിലയിൽ പിരിയാനും സ്വന്തം പാത പിന്തുടരാനും തീരുമാനിച്ചു എന്നാണ് താരങ്ങൾ പറഞ്ഞത്.

വിവാഹമോചനവുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായി നാഗ ചൈതന്യ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 2നാണ് ഇരുവരും വേർപിരിയലിനെക്കുറിച്ച് സോഷ്യൽമീഡിയയിലൂടെ ആരാധകരെ അറിയിക്കുന്നത്. എന്നാൽ വിവാഹമോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. വേർപിരിയലുമായി ബന്ധപ്പെട്ട വാർത്തകൾക്കും ഗോസിപ്പുകൾക്കുമെതിരെ സാമന്ത പ്രതികരിച്ചപ്പോൾ നാഗ് ചൈതന്യ മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ചൈതന്യ തന്റെ പുതിയ ചിത്രമായ ബംഗാർരാജുവിന്റെ പ്രമോഷൻ തിരക്കിലാണ്. ചിത്രത്തിൽ പിതാവ് നാഗാർജുനയും അഭിനയിക്കുന്നുണ്ട്.

പരസ്പര സമ്മതത്തോടെയാണ് സാമന്തയും നാഗ ചൈതന്യയും വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. നിയമനടപടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. നാഗ ചൈതന്യ സാമന്തയ്ക്ക് 200 കോടി രൂപ ജീവനാംശം വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. എന്നാൽ നടി ഇത് നിരസിക്കുകയും തനിക്ക് ഒരു പൈസ പോലും ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

2017 ഒക്ടോബർ ആറിനാണ് നാഗ്‌ചൈതന്യയും സാമന്തയും തമ്മിൽ വിവാഹിതരായത്. 2010 ൽ ഗൗതം മേനോൻ തെലുങ്ക് ചിത്രം 'യേ മായ ചേസാവേ'യുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരായിരുന്നു ഇരുവരും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.