കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്നത് വൻ ഗൂഢാലോചനയാണെന്ന് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം.

കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനവുമായി ഹൈദരലി തങ്ങളുടെ മകൻ മോയിൻ അലി രംഗത്തെത്തിയ സാഹചര്യത്തിലാണ് പിന്തുണയുമായി നജീബ് കാന്തപുരം രംഗത്തെത്തിയത്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'വാരിക്കുഴികൾക്കുമപ്പുറം ചില സത്യങ്ങളുണ്ട്. ആ സത്യം മാത്രമെ ജയിക്കൂ. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നടക്കുന്നത് വൻ ഗൂഢാലോചനയാണ്. എന്നും പ്രവർത്തകർക്ക് ആശ്രയമായി നിന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി സാഹിബ്.കല്ലെറിഞ്ഞ് വീഴ്‌ത്തുന്നവർക്ക് പലവിധ ലക്ഷ്യങ്ങളാണ്. ആ ലക്ഷ്യങ്ങൾ വഴി കൊട്ടിയടക്കപ്പെടുന്നത് സാധാരണക്കാർക്ക് വേണ്ടി തുറന്ന് വെച്ച വാതിലാണ്. ആരും വിമർശനത്തിന് അതീതരല്ല. എന്നാൽ ആരും ഇരിക്കുന്ന കൊമ്പ് മുറിക്കുകയും ചെയ്യരുത്,' നജീബ് കാന്തപുരം പറഞ്ഞു.

മോയിൻ അലി ശിഹാബ് തങ്ങൾ കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങളാണ് നടന്നത്.