ന്യുഡൽഹി: നാരദ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ സുപ്രീം കോടതിയിൽ ജഡ്ജിയുടെ പിന്മാറ്റം. ജസ്റ്റീസ് അനിരുദ്ധ ബോസ് ആണ് ഇത്തവണ പിന്മാറിയത്. കൊൽക്കൊത്തയിൽ നിന്നുള്ള ജഡ്ജി ഈ കേസിൽ തനിക്ക് വാദം കേൾക്കാനാവില്ലെന്ന് കാണിച്ച് പിന്മാറുകയായിരുന്നു. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ ജസ്റ്റീസ് ഹേമന്ത് ഗുപ്ത രജിസ്ട്രിയോട് ആവശ്യപ്പെട്ടു.

നേരത്തെ ജസ്റ്റീസ് ഇന്ദിര ബാനർജിയും പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജിയിൽ നിന്ന് പിന്മാറിയിരുന്നു. ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിലായിരുന്നു ബംഗാളിൽ നിന്നുള്ള ജസ്റ്റീസ് ഇന്ദിര ബാനർജിയുടെ പിന്മാറ്റം.