ന്യൂഡൽഹി: എൻ.ഡി.ടി.വിക്കെതിരെയുള്ള സ്വത്ത് കണ്ടുക്കെട്ടൽ നടപടികൾ സ്റ്റേ ചെയ്ത് സുപ്രിം കോടതി. എൻഡിടിവി പ്രമോട്ടർമാരായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവരിൽ നിന്ന് 27 കോടി രൂപ ഈടാക്കാനുള്ള നടപടികൾ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തത്. ഓഹരി ഉടമകളിൽ നിന്ന് വിവരങ്ങൾ മറച്ചുവച്ചുവെന്ന് ആരോപിച്ച് സെബിയാണ് ഇരുവരിൽ നിന്നും 27 കോടി രൂപ പിഴയൊടുക്കാൻ തീരുമാനിച്ചത്.