ന്യൂഡൽഹി: കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ രൂക്ഷ വിമർശനവുമായി ഗുസ്തി താരങ്ങൾ. ബ്രിജ് ഭൂഷനെതിരെ നൽകിയ പരാതിയിന്മേലുള്ള അന്വേഷണം മന്ത്രി വഴി തിരിച്ചുവിട്ടെന്നാണ് ആരോപണം.

കായികമന്ത്രി വിഷയം ഗൗരവത്തിൽ എടുത്തില്ലെന്നും കമ്മിറ്റി രൂപീകരിച്ചതിനപ്പുറം തുടർനടപടി ഉണ്ടായില്ലെന്നും ഗുസ്തി താരങ്ങൾ ആരോപിച്ചു. അതേസമയം ബ്രിജ് ഭൂഷണെതിരായ കേസിൽ ഡൽഹി പൊലീസ് ഇതുവരെയും പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ല. ഭൂഷൺ പരസ്യമായി വെല്ലുവിളിയും ഭീഷണിയും മുഴക്കുന്നുവെന്നാണ് താരങ്ങൾ പറയുന്നത്.

ലൈംഗിക പീഡന പരാതി ആദ്യമെന്ന ഭൂഷന്റെ വാദവും താരങ്ങൾ തള്ളി. 2012 ൽ ലക്നൗ ക്യാമ്പിലെ അതിക്രമ പരാതി പൊലീസ് അവഗണിച്ചെന്നും പ്രതിഷേധിക്കുന്ന താരങ്ങൾ പറഞ്ഞു.