ശ്രീനഗർ: ജമ്മു കശ്മീരിൽ അമിത് ഷായുടെ സന്ദർശനത്തിനിടെ തന്നെ വീട്ടുതടങ്കലിലാണെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹുബുബാ മുഫ്തി. എന്നാൽ ആരോപണം ശ്രീനഗർ പൊലീസ് നിഷേധിച്ചു.

യാതൊരു നിയന്ത്രണവും മുഫ്തിക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് ശ്രീനഗർ പൊലീസ് വിശദീകരണം നൽകി. ജമ്മു കശ്മീരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം തുടരുകയാണ്. ഇതിനിടെയാണ് തന്നെ വീട്ടു തടങ്കലിലാക്കിയെന്ന ആരോപണവുമായി പിഡിപി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി രംഗത്തെത്തിയത്.

ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു എന്ന് കാണിക്കുന്ന ഒരു ഫോട്ടോയും മുഫ്തി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇത് പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ ശ്രീനഗർ പൊലീസ് ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി