ഭോപ്പാൽ: ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രി ഉഷ ഠാക്കൂർ. മൃതദേഹം സംസ്‌കരിക്കാൻ വിട്ടുകൊടുക്കാതെ കഴുകന്മാർക്കും കാക്കകൾക്കും ഭക്ഷണമായി കൊടുക്കണം. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇത് മുന്നറിയിപ്പാവുമെന്നും മന്ത്രി പറഞ്ഞു.

ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്താൻ ജനങ്ങൾ തയാറാവണമെന്നും സ്ത്രീകൾ നിർബന്ധമായും ഇതിൽ പങ്കെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

തിങ്കളാഴ്ച രാത്രി പരിപാടിക്കിടെ മന്ത്രി നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബലാത്സംഗം ചെയ്യുന്നവർ പരസ്യമായി കുറ്റം ചെയ്യുകയും ജയിലുകളിൽ ശിക്ഷിക്കപ്പെടുകയുമാണ് ചെയ്യുന്നത്. അതിനാൽതന്നെ ഇത്തരക്കാരിൽ ഒരു തരത്തിലുള്ള ഭയവും ഇല്ലെന്നും മന്ത്രി പറയുന്നു.