അമരാവതി: തക്കാളി വിറ്റ് കോടീശ്വരനായി ആന്ധ്രയിലെ കർഷകൻ. ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ കർഷകനായ മുരളിയാണ് തക്കാളി വിറ്റ് കോടീശ്വരനായത്. 45 ദിവസംകൊണ്ട് നാലു കോടി രൂപയാണ് ഇദ്ദേഹം തക്കാളി വിറ്റ് നേടിയത്.

കഴിഞ്ഞ വർഷം തക്കാളി കൃഷി ചെയ്ത് 1.5 കോടി രൂപയുടെ നഷ്ടം മുരളിക്ക് സംഭവിച്ചിപൃരുന്നു്. എന്നാൽ ഇത്തവണ 40,000 പെട്ടി തക്കാളി വിറ്റതായാണ് ഇദ്ദേഹം വ്യക്തമാക്കിയത്. കൈയിൽ പണം എത്തിയതോടെ തന്റെ കൃഷിസ്ഥലം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുരളി.

സമാനമായ രീതിയിൽ തക്കാളി വിറ്റ് ഒരു മാസം കൊണ്ട് ഒന്നരക്കോടി രൂപയും 2.8 കോടി രൂപയും നേടിയ പൂണെയിൽ നിന്നുള്ള കർഷകരുടെ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.