പട്ന: പ്രാഥമിക കർത്തവ്യങ്ങൾക്കായി രാത്രിയിൽ വീടിന് പുറത്തിറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ബിഹാറിലെ പട്നയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

പ്രാഥമിക കർത്തവ്യങ്ങൾക്കായി വീടിന് പുറത്തിറങ്ങിയ കുട്ടിയെ പ്രദേശവാസിയായ യുവാവ് തട്ടിക്കൊണ്ടുപോകുകയും പിന്നീട് സുഹൃത്തുക്കളെ വിളിച്ചുചേർത്ത ശേഷം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ വീടിന് സമീപത്തെ വയലിൽ എത്തിച്ച ശേഷമായിരുന്നു ആക്രമണം.

സംഭവത്തിന് പിന്നാലെ പ്രതികൾ കുട്ടിയെ വയലിൽ ഉപേക്ഷിച്ച് കടന്നു. കുട്ടിക്കായുള്ള തെരച്ചിൽ നടത്തുന്നതിനിടെ വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയതായും അന്വേഷണം പുരോഗമിക്കുകയാമെന്നും പൊലീസ് അറിയിച്ചു.