തിരുവനന്തപുരം. വിവാഹമോചനത്തിന് ശ്രമിച്ചു വന്ന യുവതിയെ വശീകരിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ വഞ്ചിയൂർ ജുഡീഷ്യൽ ഫസ്ററ് ക്ളാസ് മജിസ്ട്രേട്ട് കോടതി റിമാന്റു ചെയ്തു. ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്ത പാപ്പനംകോട് സത്യം നഗർ ദീപു ഭവനിൽ ദീപു (25) ആണ് അറസ്റ്റിലായത്. ശ്രീകാര്യം സ്വദേശിയായ യുവതി നല്കിയ പരാതിയിലാണ് അറസ്റ്റിലായത്.

ബാങ്കുകളിൽ നിന്നും എളുപ്പത്തിൽ ലോൺ തരപ്പെടുത്തി കൊടുക്കുന്ന ഏജൻസിയിലാണ ്ദീപു പ്രവർത്തിക്കുന്നത്. ലോൺ സംബന്ധിയായ സംശയവുമായി നടന്ന യുവതി അവിചാരിതമായാണ്് ദീപുവിനെ പരിചയപ്പെട്ടത്. ലോൺ സംബന്ധിച്ച സഹായങ്ങൾക്ക് വന്ന ദീപു ഒടുവിൽ അവരുടെ വിവാഹ മോചനക്കേസിൽ പോലും ഇടപെടുന്നു. ഒരു സഹോദരന പോലെ കാര്യങ്ങളിൽ ഇടപെട്ട ദീപു പിന്നീട് പ്രണയാഭ്യർത്ഥനയുമായി ഒപ്പം കൂടി.

ഗത്യന്തരമില്ലാത്ത ഘട്ടങ്ങളിൽ സഹായി ആയി ഇടപെട്ട് യുവതിയെ പിന്നീട ചൂക്ഷണം ചെയ്ത ദീപു വിവാഹ വാഗ്ദാനം നല്കി പീഡനം തുടരുകയായിരുന്നു. നേരത്തെ മറ്റൊരു സ്ത്രീക്ക് ഒപ്പം കഴിഞ്ഞിരുന്ന ദീപു അവരോടു പിണങ്ങിയപ്പോഴാണ് ശ്രീകാര്യത്തെ യുവതിയുമായി അടുത്തത്. ആദ്യത്തെ ബന്ധത്തിലെ സ്ത്രീയിൽ ദീപുവിന് ഒരു കുഞ്ഞുണ്ട്. ആസ്ത്രീയെ നിയമപരാമായി വിവാഹം കഴിച്ചിട്ടില്ലന്ന് ദീപു പൊലീസിനോടു പറഞ്ഞു. അമ്പലത്തിൽ വെച്ച് താലി കെട്ടിയെന്നും പറയുന്നുണ്ട്.

അവരോടു പിണങ്ങി വേറെ വീട്ടിലാണ് ദീപു കഴിഞ്ഞിരുന്നത്. ഇതിനിടെ ശ്രീകാര്യത്തെ യുവതിയുമായി ബന്ധം സ്ഥാപിച്ച ശേഷം അവരുമൊന്നിച്ചായിരുന്നു താമസം. വിവാഹം കഴിക്കാമന്നെ ഉറപ്പിലാണ് ദിപുവിനൊപ്പം താമസം തുടങ്ങിയതെന്ന് യുവതിയുടെ പരാതയിലുണ്ട്. ഇതിനിടെ ദീപുവിൽ നിന്നും യുവതി ഗർഭം ധരിച്ചു. എട്ടു മാസം ഗർഭണിയായതോടെ യുവതിയെ ഉപേക്ഷിച്ചു രക്ഷപ്പെടാനായിരുന്നു ദീപുവിന്റെ ശ്രമം.യുവതി ഇത് ചോദ്യം ചെയ്തതോടെ ക്രൂര പീഡനമായി ഇതിന് പുറമെ യുവതിയുടെ നഗ്‌ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി യുവതിയുടെ ആദ്യ ഭർത്താവിന് അയച്ചു കൊടുത്തു.

യുവതി അറിയാതെ ദൃശ്യങ്ങൾ പകർത്തുന്നത് വീക്കെനെസ് ആയിരുന്നു. പലപ്പോഴു ഇത്തരം ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടാവാം എന്ന സംശയം പൊലീസിന് ഉണ്ട്. ദീപുവിന്റെ മൊബൈലും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിനിടെയാണ് യുവതി ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നല്കിയത്. പരാതി പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ കഴിഞ്ഞ ദിവസം ദീപുവിനെ പൊലീസ് കസറ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.