തിരുവനന്തപുരം:ട്വിറ്റർ വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ആറ്റിങ്ങൽ ബോയ്‌സ് സ്‌കൂളിന് സമീപം സുബിനം ഹൗസിൽ സുബി എസ് നായർ (32) സ്ത്രീധന മോഹിയായ യുവാവ് ആണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇയാൾ വിവാഹം കഴിച്ചുവെങ്കിലും ഡിവോഴ്‌സ് കൊടുക്കേണ്ടി വന്നു. ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചുവെന്ന് ആക്ഷേപം വന്നിരുന്നു. ഒടുവിൽ ഭാര്യവീട്ടുകാരുടെ നിർബന്ധത്തിൽ ഇയാളെ ഭാര്യ ഉപേക്ഷിച്ചു പോയി.

തിരുവനന്തപുരം നഗരത്തിലെ സമ്പന്ന കുടുംബത്തിൽ നിന്നാണ് സുബി വിവാഹം കഴിച്ചത്. ആദ്യം മാമത്ത് ഡെന്റൽ ഹോസ്പിറ്റൽ തുടങ്ങിയെങ്കിലും കയ്യിലിരുപ്പ് കാരണം അതു പൂട്ടി. പിന്നീടാണ് കവലയൂരിൽ പുതിയ ദന്താശുപത്രി തുടങ്ങിയത്. സുബിയുടെ അച്ഛൻ നാട്ടിലെ അറിയപ്പെടുന്ന ബിജെപി നേതവാണ്. നേരത്തെ ബൂത്ത് കമ്മിററിയുടെ പ്രധാന ചുമതലക്കാരനുമായിരുന്നു. ജില്ലയിലെ പ്രധാന കോൺട്രോക്ടർ കൂടിയായ അച്ഛന്റെ സ്വാധീനത്തിലും പണത്തിലുവായിരുന്നു സുബിന്റെ ആർഭാട ജീവിതം.

നിലവിലെ കേസിന് പുറമെ പല കുട്ടികളെയും സുബിൻ കെണിയിൽപ്പെടുത്തിയുട്ടുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കേസിൽ നിന്നും സുബിൻ നിഷ്പ്രയാസം രക്ഷപ്പെടുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ രാത്രിയിലാണ് വീട്ടിൽ നിന്നും വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുബിനെ അറസ്റ്റ് ചെയ്തത്. വർക്കല കവലയൂരിൽ സുബീസ് ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി എന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ ജൂലൈയിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 28 കാരിയായ വിദ്യാർത്ഥിനിയെ വിഴിഞ്ഞം, കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയെ തുടർന്നാണ് പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതെന്ന് എസ്എച്ച്ഒ പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം പകർത്തിയ വീഡിയോയുടെ പേരിൽ ഭീക്ഷണിപ്പെടുത്തിയതായും പലവട്ടം പീഡിപ്പിച്ചതായും പരാതിയുണ്ട്. കോവളത്തും വിഴിഞ്ഞത്തുമുള്ള ഹോട്ടലുകളിൽ നാലു ദിവസം എത്തിച്ചതായാണ് യുവതി പറയുന്നത്.

യുവതിയുടെ വിശദമായ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. പിന്നീട് ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയയായി. വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. വിവാഹ മോചിതനായ യുവാവ് പെൺകുട്ടിയെ പ്രണയം നടിച്ചു വലയിൽ വീഴ്‌ത്തുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പകർത്തിയ വിഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയയായി. വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്.

ഫിറ്റ്നസ് നന്നായി സൂക്ഷിക്കുന്ന പ്രതി ഇതുസംബന്ധിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ധാരാളം ആരാധകർ സമൂഹമാധ്യമങ്ങളിൽ ആരാധകരെയും സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ജൂലൈയിൽ ഡെന്റൽ കോഴ്‌സിനു പഠിക്കുന്ന 28 കാരിയായ വിദ്യാർത്ഥിനിയുമായി സോഷ്യൽ മീഡിയ വഴി പ്രതി പരിചയത്തിലാകുന്നത്. തുടർന്ന് പരിചയം പ്രണയമായി മാറുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇതിനിടയിൽ താൻ വിവാഹമോചിതനാണെന്നും തനിക്ക് ജീവിതത്തിൽ ഒരു കൂട്ടു വേണമശന്നും ഇയാൾ പെൺകുട്ടിയോടു പറഞ്ഞിരുന്നു. ഇയാളുടെ വാക്ക് വിശ്വസിച്ച പെൺകുട്ടി പ്രതിയെ വിവാഹം കഴിക്കാൻ തയ്യാറാകുകയും ചെയ്തിരുന്നു.

വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് വിഴിഞ്ഞം, പൂവാർ അടക്കമുള്ള സ്ഥലങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്ന സമയത്ത് വീഡിയോ പകർത്തുന്നതും ഇയാളുടെ പതിവായിരുന്നു. തുടർന്ന് പകർത്തിയ വീഡിയോയുടെ പേരിൽ ഭീക്ഷണിപ്പെടുത്തിയതായും യുവതി പറയുന്നു. വീഡിയോ കാണിച്ച് തന്നെ പലവട്ടം ദന്തഡോക്ടർ ബലാത്സംഗം ചെയ്തതായും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗർഭിണിയായതോടെ ഗർഭം അലസിപ്പിക്കണമെന്ന് ഇയാൾ പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു.

ഇയാൾ നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. തുടർന്ന് നേരത്തെ ചിത്രീകരിച്ച വീഡിയോ പുറത്തു വിടുമെന്ന് പറഞ്ഞ് പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു.