തിരുവനന്തപുരം: എൽദോ കുന്നപ്പള്ളിയ്‌ക്കെതിരായ പരാതിയിൽ വട്ടിയൂർകാവിലെ അദ്ധ്യാപികയെ മൊഴി നൽകാൻ രണ്ട് വട്ടം വിളിപ്പിച്ചിട്ടും മൊഴി നൽകിയില്ലെന്ന് പൊലീസ്. എൽദോസ് കുന്നപ്പിള്ളി മർദ്ദിച്ചതല്ലാതെ മറ്റൊരു അതിക്രമവും കാട്ടിയിട്ടില്ലന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. കേസിൽ എഫ് ഐ ആർ പോലും എടുക്കാനാവാതെ പൊലീസ് പ്രതിസന്ധിയിലാണ്. യുവതി മൊഴി വൈകിപ്പിക്കുന്നത് സമ്മർദ്ദം കാരണമെന്നും ആക്ഷേപമുണ്ട്. യുവതി മൊഴി നൽകിയില്ലെങ്കിൽ എൽദോയ്ക്കിരെയുള്ള കേസ് ആവിയാകും

എറണാകുളം സ്വദേശിനിയും എൽദോസ് കുന്നപ്പിള്ളി എം.എൽ എയുടെ സുഹൃത്തുമായ പരാതിക്കാരിയെയാണ് മൊഴി എടുക്കാനായി രണ്ട് വട്ടം കോവളം പൊലീസ് വിളിച്ചു വരുത്തിയത്. ഇവർ എൽദോസ് കുന്നപ്പിള്ളിക്കെതിരെ നൽകിയ പരാതിയുടെ ഭാഗമായാണ് പൊലീസ് വിളിച്ചു വരുത്തിയത്. എന്നാൽ ഇപ്പോൾ മൊഴി നൽകുന്നില്ലായെന്നും കൂടുതൽ സമയം വേണമെന്നും യുവതി പൊലീസിനോട് ആവിശ്യപ്പെട്ടതായാണ് വിവരം. യുവതി മൊഴി നൽകാത്തതു കൊണ്ട് തന്നെ കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാകാത്ത അവസ്ഥയിലാണ് പൊലീസ്. മൊഴി നൽകിയാൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച വകുപ്പുകൾ പൊലീസിന് ഇടേണ്ടതായി വരും. അങ്ങനെയെങ്കിൽ ജാമ്യം പോലും ലഭിക്കാത്ത കേസിൽ എം.എൽ എ പ്രതിയാകും.

യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി പ്രകാരം തന്നെ അകാരണമായി എം.എൽ എ മർദിച്ചുവെന്നെ പറയുന്നുള്ളു. എന്നാൽ മൊഴിയെടുത്താലെ അതിക്രമത്തിന്റെ വ്യാപ്തി മനസിലാവു അതനുസരിച്ച് ഐപിസി വകുപ്പുകൾ ചുമത്തിയാലെ കേസ് നിലനിൽക്കു. ഇതാണ് പൊലീസിന് മുന്നിലുള്ള വെല്ലുവിളി. കൂടാതെ പരാതിക്കാരി മൊഴിനൽകാൻ സമയം നീട്ടി ചോദിക്കുന്നതും പൊലീസിനെ വെട്ടിലാക്കിയിട്ടുണ്ട്. കാരണം ഒരു സ്ത്രീ നൽകിയ അതിക്രമ പരാതിയിൽ ഇതുവരെ എഫ് ഐ ആർ ഇടാത്തത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരോടു സ്റ്റേഷന്റെ ചമതലയുള്ള പൊലീസുകാർ മറുപടി പറയേണ്ടി വരും. അതുകൊണ്ട് തന്നെ പരാതി മൂടിവെയ്ക്കാനാണ് കോവളം പൊലീസ് ശ്രമിക്കുന്നത്.

എന്നാൽ . സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ കോവളം പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം പരാതി പിൻവലിക്കാൻ യുവതിയുടെമേൽ കടുത്ത സമ്മർദ്ദം തുടരുന്നൂവെന്നാണ് വിവരം. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റിന് സമീപത്താണ് സംഭവം നടന്നത്. പെരുമ്പാവുർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളി ഇവിടെ വച്ച് യുവതിയെ മർദ്ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വ്യക്തിപരമായി സൗഹൃദമുള്ള എംഎൽഎ തന്നെ അകാരണമായി മർദ്ദിച്ചൂവെന്നാണ് യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

കമ്മീഷണർക്ക് ലഭിച്ച പരാതിയാണ് കോവളം പൊലീസിന് കൈമാറിയത്.. തുടർന്നാണ് യുവതിയെ രണ്ടുതവണ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചത്. വട്ടിയൂർകാവിലെ സ്വകാര്യ സ്‌ക്കൂളിൽ അദ്ധ്യാപികയായ യുവതിക്ക് എൽദോസ് കുന്നപ്പിള്ളിയുമായി വർഷങ്ങളുടെ സൗഹൃദം ഉണ്ട്. സംഭവം നടന്ന ദിവസം എൽദോസ് കുന്നപ്പിള്ളിയും യുവതിയും കോവളം ഭാഗത്ത് ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഇരുവരുടെയും മൊബൈലിന്റെ ടവർ ലൊക്കേഷൻ പരിശോധിക്കും. ഇതിന്റെ ഭാഗമായി ഇരുവരുടെയും ഫോൺ നമ്പരുകൾ സൈബർ സെല്ലിന് കൈമാറിയെന്നാണ് വിവരം.

പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാലും യുവതി മൊഴി നൽകിയാലെ മറ്റ് നടപടികളിലേക്ക് പൊലീസിന് നീങ്ങാനാകു. എഫ്.ഐ ആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ തുടർ നടപടിയുടെ ഭാഗമായി എൽദോസ് എം എൽ എ യെ കോവളം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മറ്റ് നടപടികളിലേക്ക് കടക്കനാണ് പൊലീസ് നീക്കം. അതേസമയം യുവതി പരാതി പിൻവലിച്ചില്ലെങ്കിൽ അറസ്റ്റ് തടയാൻ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാൻ എൽദോസ് നടപടി തുടങ്ങി. ഇതിനായി നിയമ വിദഗ്ധരുമായി കൂടിയാലോചന തുടങ്ങി.