തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കല്ലിയൂർ സ്വദേശിയായ റെജി ജോർജിന് കൈമാറുന്നതിന് ഒഡീഷയിൽ നിന്നും രണ്ടുപേർ കഞ്ചാവുമായി ട്രെയിൻ മാർഗ്ഗം വരുന്നുണ്ടെന്ന് വിവരം കിട്ടുകയായിരുന്നു. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ റ്റി.അനികുമാർ ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഒഡിഷയിൽ നിന്നും കന്യാകുമാരി സ്‌പെഷ്യൽ ഫെയർ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ്സ് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 30 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ പത്മചരൺ ഡിഗാൽ,ഡിബാഷ് കുമാർ കൺഹാർ എന്നിവരെയും, ഇവരിൽ നിന്നും കഞ്ചാവ് ഏറ്റുവാങ്ങുന്നതിനായി ഓട്ടോയിൽ എത്തിയ മുൻ മയക്കുമരുന്ന്-കൊലപാതക കേസുകളിൽ പ്രതിയായ കല്ലിയൂർ സ്വദേശി റെജി ജോർജ്, പൂവച്ചൽ സ്വദേശി ആദിത്യൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം റെയിഞ്ച് പാർട്ടിയും ചേർന്നായിരുന്നു അറസ്റ്റ്.

ആറ്റുകാൽ പൊങ്കാല ദനത്തിലാണ് ഇവരെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നും പിടികൂടിയത്. കഞ്ചാവുമായി ആറ്റുകാൽ പൊങ്കാലയ്ക്ക് തിരുവനന്തപുരത്ത് എത്തിയാൽ പിടിക്കില്ലെന്നായിരുന്നു കടത്തുകാരുടെ പ്രതീക്ഷ. അതാണ് പൊളിഞ്ഞത്. മേൽ നടപടികൾക്കായി തിരുവനന്തപുരം എക്‌സൈസ് റെയിഞ്ച് പാർട്ടിക്ക് പ്രതികളെ കൈമാറി.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ റ്റി.അനികുമാറിനോടൊപ്പം സ്‌ക്വാഡ് അംഗങ്ങളായ സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ റ്റി.ആർ.മുകേഷ് കുമാർ, എസ്.മധുസൂദനൻ നായർ,കെ.വി. വിനോദ്,ആർ.ജി.രാജേഷ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സുനിൽ,പ്രിവന്റീവ് ഓഫീസർ പ്രകാശ് ,സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എം.അരുൺകുമാർ , മുഹമ്മദലി, ബസന്ത്കുമാർ, രജിത്ത്. ആർ.നായർ, സുബിൻ, വിശാഖ്, എക്‌സൈസ് ഡ്രൈവർമാരായ രാജീവ്, വിനോദ് ഖാൻ സേട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.