പാലക്കാട്: പത്തിരിപ്പാലയിൽ പ്രണയ പരാജയത്തെച്ചൊല്ലി കളിയാക്കിയതിൽ പ്രകോപിതനായ യുവാവ് സഹോദരിയെയും സഹോദരന്മാരുടെ ഭാര്യമാരെയും ചുറ്റിക കൊണ്ട് അടിച്ചു വീഴ്‌ത്തുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പഴയലക്കിടി വയനാടൻ വീട്ടിൽ ബിഷുറൽഹാഫിയെ(22) ഒറ്റപ്പാലം പൊലീസ് റിമാന്റു ചെയ്തു.

ഇന്നലെ രാത്രി പത്തിനായിരുന്നു ആക്രമണം. ബിഷുറൽ ഹാഫിയുടെ സഹോദരി റിൻസീന(23), സഹോദരന്റെ ഭാര്യ സക്കീറ(25), മറ്റൊരു സഹോദരന്റെ ഭാര്യ അനീറ(25) എന്നിവർക്കാണു ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റ മൂന്നു പേരും ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പ്രണയം ബന്ധം തകർന്നതിനെ തുടർന്ന് രണ്ടു ദിവസമായി യുവാവ് വീട്ടിൽ നിന്നും ഭക്ഷണ കഴിക്കുന്നുണ്ടായിരുന്നില്ല, ഉറക്കവും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.

അതിനിടെയാണ് ഇന്നലെ സഹോദരന്റെ ഭാര്യ കളിയാക്കിയത്. ഇതിൽ പ്രകോപിതനായ ബിഷുറൽ ഹാഫി റൂമിൽ ഇരിക്കുകയായിരുന്ന നിറ ഗർഭിണിയായ യുവതിക്ക് നേരെയാണ് ആദ്യം ആക്രണം നടത്തിയത്. ചുറ്റിക കൊ്ണ്ട തലയ്ക്ക് ആഞ്ഞ് ആഞ്ഞ് അടിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു സഹോദരന്റെ ഭാര്യ ഓടി എത്തിയപ്പോൾ അവരെയും ചുറ്റിക കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. നിലവിളിച്ച് കൊണ്ട് പുറത്തേക്ക് ഓടിയ അവരെ പ്രതി പിൻ തുടർന്ന് ആക്രമിച്ചു.

ഇതിനിടെ ആക്രമണം തടയാൻ ശ്രമിച്ച സഹോദരിയേയും പ്രതി അടിച്ചു വീഴ്‌ത്തി. നിലവിളി കേട്ട് റോഡിലടെ വാഹനം ഓടിച്ച് പോയ ആളാണ് രക്ഷക്ക് എത്തിയത്. മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചതും പൊലീസിനെ വിവരം അറിയിച്ചതും അദ്ദേഹമാണ്. ഡി ടി എച്ച ടെക്നീഷ്യനായി ജോലി നോക്കുന്ന പ്രതി തന്റെ ടൂൾസ് കിറ്റിൽ നിന്നാണ് ഹാമർ എടുത്ത് ആക്രമിച്ചത്. ഡി ടി എച്ച് കണക്ഷൻ കൊടുക്കാൻ പോയി പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലായ പ്രതിയുടെ സ്വഭാവവും മറ്റു ചെയ്തികളും കണ്ട് മനം മടുത്താണ് യുവതി പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയതെന്ന് അറിയുന്നു.

ഇതിൽ പ്രകോപിതനായ യുവാവ് കഴിഞ്ഞ ഒരാഴ്ചയായി ജോലിക്ക് പോകാതെ വീട്ടിൽ തന്നെ തങ്ങുകയായിരുന്നു. സംഭവ ദിവസം പ്രതിയുടെ മറ്റു സഹോദരന്മാൻ സുഹൃത്തിന്റെ വിവാഹത്തിന്റെ തലേ ദിവസത്തെ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. പ്രതിയെ അറസ്റ്രു ചെയ്ത പൊലീസ് റിമാന്റു ചെയ്തു.