തിരുവനന്തപുരം: പൂവ്വാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്‌ക്കൂൾ വിദ്യാർത്ഥിയെ വളച്ചെടുത്ത് ചൂക്ഷണം ചെയ്തതിന് അകത്തായ പ്രതികൾ ചില്ലറക്കാരല്ല. നാട്ടിൽ ഫ്രീക്കന്മാരായി അറിയപ്പെടുന്ന ഇവർ രാവിലെയും വൈകുന്നേരവും സ്‌ക്കൂളുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടാണ് പെൺകുട്ടികളെ കെണിയിൽപ്പെടുത്താൻ ശ്രമിക്കുന്നത്.

നാട്ടിൽ ബൈക്കുകളിൽ ചീറിപ്പായുന്ന ഇവന്മാർക്ക് മറ്റേതെങ്കിലും സാ ന കേസിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കും. ഒരു സ്‌ക്കൂൾ വിദ്യാർത്ഥിനിയുടെ അമ്മ നൽകിയ പരാതിയെ തുടർന്ന് പൂവ്വാർ എസ് ഐ തിങ്കൾ ഗോപകുമാർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

പ്രണയം നടിച്ച് സ്‌ക്കൂൾ വിദ്യാർത്ഥിനിയുടെ നഗ്‌ന ദൃശ്യങ്ങൾ കൈവശപ്പെടുത്തിയതിന് കരുംകുളം പൊറ്റയിൽ വാറുവിളാകത്ത് വീട്ടിൽ ആദിത്യൻ (18) അതിയന്നൂർ വെൺപകൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ സൂര്യ (18) എന്നിവരാണ് അറസ്റ്റിലായ ശേഷം റിമാന്റുചെയ്യപ്പെട്ടത്. ഇനി രണ്ടു പേരെ കൂടി പിടികിട്ടാനുണ്ടെന്ന് എസ്‌ഐ തിങ്കൾ ഗോപകുമാർ അറിയിച്ചു.

പെൺകുട്ടിയുമായി പ്രണയത്തിലായ ആദിത്യ ആദ്യം പെൺകുട്ടിയെ കൊണ്ടുപോയത് അടിമലത്തുറയാണ്. അവിടെ ആരും പോകാത്ത പ്രദേശത്തെ കള്ളിമുൾ ചെടികൾക്കിടയിൽ എത്തിച്ച ശേഷം ചൂക്ഷണം ചെയ്തു. ഇക്കാര്യം പറഞ്ഞ് പിന്നീട് ആരുമില്ലാതിരുന്ന സമയത്ത് കരുംകുളത്തെ മാമന്റെ വീട്ടിൽ എത്തിച്ചു. ഇവിടെ വെച്ചും പെൺകുട്ടിയെ പീഡിപ്പിച്ചു.

തുടർന്ന് ഭീക്ഷണിപ്പെടുത്തി വീഡിയോ കോൾ വഴി നഗ്‌ന ദ്യശ്യങ്ങൾ കാണിക്കാൻ ആവിശ്യപ്പെട്ടു.ഇത് റെക്കാർഡ് ചെയ്ത് സുഹൃത്തും രണ്ടാം പ്രതിയുമായ സൂര്യക്ക് കൈമാറി. സൂര്യ കേസിൽ ഇനി പിടികിട്ടാനുള്ളവർക്കും ദൃശ്യങ്ങൾ കൈമാറി. പിന്നീട് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാതിരിക്കാൻ പെൺകുട്ടിയോട് പണം ആവശ്യപ്പെട്ടു. അങ്ങനെയാണ് സംഭവം വീട്ടുകാർ അറിഞ്ഞതും വിദ്യാർത്ഥിനിയുടെ അമ്മ പുവ്വാർ പൊലീസിൽ പരാതി നൽകിയതും.