കൊല്ലം: ചവറയിൽ കഴിഞ്ഞ ദിവസം വീട്ടിൽ അതിക്രമിച്ചു കയറി പ്രവാസിയുടെ ഭാര്യയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതിന് പൊലീസ് പിടിയിലായ പന്മന വടക്കുംതലം കുറ്റിവട്ടം ഉദിരൻ കാവിൽ രാജീവ് (32) ചില്ലറക്കാരനല്ല. പണ്ടു മുതലെ കുളിസീൻ വീക്കെനെസായ രാജീവ് ബന്ധുവീട്ടിൽ ഒളിഞ്ഞു നോട്ടത്തിന് പോയതോടെയാണ് നാട്ടിൽ പാട്ടായത്.

കുളിമുറിയുടെ ഓടിളക്കി സീൻപിടിക്കുന്നതും നാട്ടിലെ കുളിക്കടവിൽ പതുങ്ങിയിരിക്കുന്നതും രാജീവിന്റെ വീക്കെനെസാണ്. പഞ്ചായത്ത് വക ഓട നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ ജോലിക്കാരനായാണ് രാജീവ് ചവറയിൽ എത്തിയത്. നല്ല പെരുമാറ്റം ആരിലും സംശയം തോന്നിയില്ല. ഓട നിർമ്മാണം നടന്ന സ്ഥലത്തെ ഒരു വീട്ടിൽ രണ്ട് സ്ത്രീകൾ മാത്രമാണ് താമസം എന്നത് രാജീവ് നേരത്തെ ശ്രദ്ധിച്ചിരുന്നു. ഭർത്താവ് ഗൾഫിലാണ്.

ഇതും രാജീവ് മനസിലാക്കിയിരുന്നു. അങ്ങനെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം 7.00 ന് വീട്ടമ്മ കുളിക്കാൻ കയറിയപ്പോൾ വീട്ടുവളപ്പിൽ കടന്ന് കുളിമുറിക്ക് പുറകിൽ എത്തിയത്. എന്നിട്ട് മൊബൈലിൽ ദ്യശ്യങ്ങൾ പകർത്തുകയായിരുന്നു. മൊബൈലിന്റെ ഫ്‌ളാഷ് മിന്നിയതും വീട്ടമ്മ മൊബൈൽ കണ്ടു.ഉടൻ തന്നെ വീട്ടമ്മ നിലവിളിച്ച് വീട്ടുകാരെ വിവരം അറിയിച്ചു.

ഈ സമയം വീടിന് പുറകുവശത്തുകൂടെ ഓടി റോഡിൽ കയറി രാജീവ് രക്ഷപ്പെട്ടിരുന്നു. ഇതിന് പുറകെ എത്തിയ പ്രവാസിയുടെ വീട്ടുകാർ ആരെങ്കിലും വീടിന് പുറകു വശത്ത് കൂടെ ഓടിയോ എന്ന് ചോദിച്ചു. നേരത്തെ രാജീവ് ഓടി പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഓട നിർമ്മാണത്തിന് വന്ന യുവാവ് ഇതുവഴി ഓടി പോയതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പ്രവാസിയുടെ ഭാര്യ ചവറ പൊലീസിൽ പരാതി നൽകി. പരാതി പ്രകാരം അന്വേഷണം നടത്തി രാജീവിനെ കസ്റ്റഡിയിലെടുത്തപ്പോൾ തന്നെ കുറ്റം സമ്മതിച്ചു.

രാജീവിന്റെ മൊബൈൽ കൂടുതൽ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറി. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്റു ചെയ്തു. കേസ്അന്വേഷണത്തിന് പൊലീസ് ഇൻസ്‌പെക്ടർ യു.പി. വിപിൻ കുമാർ , എസ് ഐ ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.