തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥിനിയെ ബൈക്കിൽ കയറ്റി കോവളത്ത് എത്തിച്ച് ചൂഷണം ചെയ്ത വിരുതൻ കുടുങ്ങി. ജില്ലയിലെ മലയോര മേഖലയിലെ ഒരു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും സ്‌കൂളിലേയ്ക്ക് പുറപ്പെട്ട പ്ലസ്ടു ക്കാരി ബസ് സ്റ്റാന്റിൽ എത്തിയ ശേഷം ശുചി മുറിയിലേക്ക് പോയി. സ്‌ക്കൂൾ ബാഗിൽ കരുതിയിരുന്ന ഡ്രസ് എടുത്ത ശേഷം സ്‌കൂൾ യൂണിഫോം മാറ്റി പുറത്തിറങ്ങി. പിന്നീട് ബസ് സ്റ്റാന്റിനടുത്ത് കാത്ത് നിന്ന ഫ്രീക്കന്റെ ബൈക്കിൽ കയറി സ്ഥലം വിട്ടു. സ്‌ക്കൂളിലെ ചില കുട്ടികൾ ഇത് കണ്ടിരുന്നു.

സ്‌കൂളിലെത്തിയ കുട്ടികൾ അദ്ധ്യാപകരോട് ഇക്കാര്യം പറഞ്ഞതനുസരിച്ച് സ്‌ക്കൂൾ പ്രിൻസിപ്പാൾ ഉടൻ തന്നെ പോലസിനെ ബന്ധപ്പെട്ടു. കുട്ടികൾ നൽകിയ വിവരമനുസരിച്ച് ഇവരെ പിന്തുടരാൻ പൊലീസ് നടത്തിയ ശ്രമം ആദ്യം ഫലം കണ്ടില്ല. പിന്നീട് വൈകുന്നേരം പെൺകുട്ടിയെ തിരികെ ബസ് സ്റ്റാൻഡിൽ എത്തിക്കുമെന്ന കണക്ക് കൂട്ടലിൽ പലയിടങ്ങളിലായി പൊലീസ് നിലയുറപ്പിച്ചു. പ്രതീക്ഷിച്ചതുപോലെ തന്നെ വൈകുന്നേരം പ്ലസ്ടു ക്കാരിയേയും കൊണ്ട് കാമുകൻ ബസ് സ്റ്റാൻഡിനടുത്ത് എത്തി. ഇത് കണ്ട പൊലീസ് യുവാവിനെ വളഞ്ഞപ്പോൾ ബ്രൂസ് ലി സ്‌റ്റൈലിൽ പൊലീസിന് നേരെ പാഞ്ഞടുത്തു.

ചില സ്റ്റണ്ട് മുറകളൊക്കെ എടുത്ത് താരമാവാൻ നോക്കിയ കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങിയെന്നാണ് വിവരം. പെൺകുട്ടിയേയും യുവാവിനെയും സ്റ്റേഷനിൽ എത്തിച്ച പൊലീസ് പ്രണയകഥ കേട്ട് ഞെട്ടി. ഓൺലൈൻ പഠനത്തിന് വീട്ടുകാർ വാങ്ങി നൽകിയ ഫോണിൽ പെൺകുട്ടി ഇൻസ്റ്റാഗ്രാം ഡൗൺ ലോഡ് ചെയ്തു. ഇൻസ്റ്റായിൽ കയറിയ പെൺകുട്ടി കണ്ടത് കാമുകനായ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോകൾ.

സിനിമയിൽ മാത്രം കണ്ടിട്ടുള്ള അസാമാന്യ പ്രകടനം കണ്ട പെൺകുട്ടിക്ക് ഫ്രീക്കനോട് ആരാധന തോന്നി അത് പ്രണയത്തിലേയ്ക്ക് വഴി മാറ്റി ചൂക്ഷണം ചെയ്തത് ഫ്രീക്കന്റെ ബുദ്ധി തന്നെ. നിലമേൽ എൻ എസ് എസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയായ യുവാവ് പെൺകുട്ടിയെ കാണാനും സംസാരിക്കാനും കിലോമീറ്ററുകൾ താണ്ടി ഇവിടെ വരുമായിരുന്നു.

പെൺകുട്ടി വളഞ്ഞുവെന്ന് മനസിലായപ്പോഴാണ് ചൂഷണത്തിന് മുതിർന്നത്. ഇതിനായി ബൈക്കിൽ കോവളത്ത് എത്തിച്ച പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരു ന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു.