നെടുമങ്ങാട്: നെടുമങ്ങാട് പഴകുറ്റിയിൽ മോഡേൺ വസ്ത്രങ്ങളുടെ ഷോറും ഉടമ എന്ന നിലയിൽ പരിചയപ്പെടാനും പെൺകുട്ടികളെ ,ഷോപ്പിലേക്ക്് ക്ഷണിക്കാനുമാണ് പോക്സോ കേസിൽ റിമാന്റിലായ പ്രിൻസിന് താല്പര്യം. സ്‌ക്കളുകൽക്ക് മുന്നിലും കോളേജിന് മുന്നിലും എത്തി സൗഹൃദം സ്ഥാപിച്ച്് കടയിലേക്ക്് ക്ഷണിക്കലും പിന്നീട് അവരെ ചൂക്ഷണത്തിന് വിധേയനാക്കാൻ ശ്രമിക്കലും വിതുര സ്വദേശിയും ഇപ്പോൾ ചുള്ളിമാനൂരിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന പ്രിൻസിന് ഹോബിയാണ്.

ഇൻസറ്റാഗ്രാം വഴി വീഡിയോ അപ്പ്ലോഡ് ചെയ്ത ശേഷം പെൺകുട്ടികളുമായി സൗഹൃദം ഉണ്ടാക്കും അതിന് ശേഷം ട്രാക്ക് മാറ്റി പിടിച്ച് അവരെ ചുക്ഷണത്തിനും ഇംഗിതത്തിനും വിനിയോഗിക്കലാണ് പ്രിൻസിന്റെ പ്രധാന പണി. ഒരു വർഷം വർഷം മുൻപ് പ്ളസ് ടുവിന് പഠിച്ചിരുന്ന പരാതിക്കാരിയെ ഇസ്റ്റഗ്രാം വഴി പ്രിൻസ് പരിചയപ്പെട്ടു. പിന്നീട് വീഡിയോകളും ഡബ്ബ് മാഷും അയച്ചു കൊടുത്ത് കൂടുതൽ ചങ്ങാത്തം സ്ഥാപിച്ചു.

ഇതിനിടെ പ്രണയാഭ്യർത്ഥനയും നടത്തി. ഒടുവിൽ പ്രിൻസിന്റെ കെണിയിൽ വീണ പരാതിക്കാരിയെ പല സ്ഥലങ്ങളിലും കൊണ്ടു പോയിചൂക്ഷണത്തിന് ശ്രമിച്ചു.വർക്കലയിൽ റിസോർട്ടിൽ എത്തിച്ച്്് കളവ് പറഞ്ഞ റൂം എടുക്കാൻ ശ്രമിച്ചു. ദുരുദ്ദേശമാണ് പിന്നിലെന്ന് മനസിലാക്കിയ പെൺകുട്ടി ബഹളം വെച്ചു. തുടർന്ന്് ആളുകൽ കൂടുമെന്ന ഘട്ടം വന്നപ്പോൾ അവിടെന്ന് നൈസായി പ്രിൻസ് തലയൂരി. കാറിൽവച്ചാണ് ആദ്യ പീഡനം ഉണ്ടായത്. പെൺകുട്ടി എതിർത്തപ്പോൾ ഭീക്ഷണിയു ഗുണ്ടായിസവും കാട്ടി നിശബ്ദയാക്കി.

പിന്നീട് പെരുമാതുറയിലെ കുട്ടുകാരന്റെ വീട്ടിൽ എത്തിച്ചും പീഡിപ്പിച്ചു. അവിവാഹിതനാണന്നും വിവാഹം കഴിക്കമെന്നും പറഞ്ഞായിരുന്നു പീഡനം. പ്രിൻസ് ഇതു പോലെ തന്നെ മറ്റു പല പെൺകുട്ടികളെയും വലയിലാക്കി പീഡിപ്പിക്കുന്നതായി മനസിലാകകിയ പെൺകുട്ടി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തി സി ഐ സതീഷ്‌കുമാറിനെ നേരിൽ കണ്ട് പരാതി നല്കി.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെന്ന് മനസിലായി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിയേധമാക്കിയ പൊലീസ് ഉടൻ തന്നെ പ്രതിയെ കസ്റ്റഡയിൽ എടുക്കുകയായിരുന്നു.