അടിമാലി: ആയിരം ഏക്കറിന് സമീപം 14 കാരി തൂങ്ങിമരിച്ചു. വീട്ടുകാർ ഫോൺ നൽകാത്തതിലും ശകാരിച്ചതിനാലുമുള്ള മനോവിഷമത്തിലായാണ് പെൺകുട്ടി കടുംകൈ ചെയ്തത് എന്നാണ് റിപ്പോർട്ട്. വൈകുന്നേരം പെൺകുട്ടി തനിക്ക് ഒരാളെ വിളയ്ക്കാനുണ്ടെന്നും മാബൈൽ വേണമെന്നും സഹോദരിയോട് ആവശ്യപ്പെട്ടിരുന്നു.നീ ഇപ്പോൾ ആരെയും വിളിക്കേണ്ടെന്നും പറഞ്ഞ് സഹോദരി ആവശ്യം തള്ളി.

ഈ സമയം മാതാവ് വീട്ടിലില്ലായിരുന്നു. താമസിയാതെ മാതാവ് വീട്ടിലെത്തി. ഈ സമയം 14 കാരി മൊബൈൽ ആവശ്യപ്പെട്ട കാര്യം സഹോദരി മാതാവിനെ അറയിച്ചു. തുടർന്ന് മാതാവ് പെൺകുട്ടിയെ ശകാരിക്കുകയും ചേച്ചിയുടെ നിലപാടിനെ പിൻതാങ്ങുകയും ചെയ്തു. ഇതിന് ശേഷം കുറച്ചുനേരം നിശബ്ദയായിരുന്ന പെൺകുട്ടി മുറയിൽക്കിടന്നിരുന്ന സ്റ്റൂളും എടുത്ത് പുരയിടത്തിലേയ്ക്ക് പോകുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷണത്തിൽ വീടിന് സമീപത്തെ കൊക്കോമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹതകളില്ലന്നും മനോവിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് പ്രഥാമിക അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് അറിയിച്ചു.