കണ്ണൂർ: കണ്ണൂർ ജില്ലയിൽ വാഹന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു മസ്തിഷ്‌ക മരണം സംഭവിച്ച കണ്ണൂർ പരിയാരം സ്വദേശി ജോമോൻ ജോസഫിലൂടെ(24 ) നാലുപേർ ഇനി ജീവിക്കും. തളിപ്പറമ്പിൽ വെച്ച് ജോമോനും സുഹൃത്തും സഞ്ചരിച്ച കാറിനു അപകടം സംഭവിക്കുകയും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.

ജോമോനെ സുഹൃത്തും സഞ്ചരിച്ച കാറിനു അപകടം സംഭവിക്കുകയും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.ജോമോനെ ഇന്നലെ രാത്രിയോട് കൂടി മസ്തിഷ്‌കമരണം സ്ഥിതീകരിച്ചതിനെ തുടർന്ന് ശ്രീചന്ദ് ആശുപത്രി അധികൃതർ അവയവ ദാനത്തിനുള്ള സാധ്യത ജോമോന്റെ ബന്ധുക്കളെ അറിയിക്കുക ആയിരുന്നു.

മരണശേഷവും നാല് പേരിലൂടെ ജീവിക്കുന്നതിന്റെ നന്മ തിരിച്ചറിഞ്ഞാണ് ജോമോന്റെ പിതാവ് ആന്റണിയും,മാതാവ് ജോയ്സി ആന്റണിയും ബന്ധുക്കളും അവയവദാനത്തിന് സമ്മതം അറിയിച്ചത്.ഇതേത്തുടർന്ന് ആശുപത്രി അധികൃതർ മൃതസഞ്ജീവനിയിൽ ബന്ധപ്പെടുകയും ,എത്രയും വേഗം നടപടികൾ സ്വീകരിക്കുകയുമായിരുന്നു.മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്ക് ഒടുവിൽ കരൾ,രണ്ട് വൃക്കകൾ, ഹൃദയം എന്നിവയാണ് ദാനം ചെയ്തത്.