ബദിയടുക്ക: കാസർഗോഡ് ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ, ഏൽക്കാനയിലെ റബ്ബർ തോട്ടത്തിലെ ഷെഡ്ഡിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനിയായ നീതു ( 28) നെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഷെഡ്ഡിൽ പൊതിഞ്ഞ നിലയിലാണ് ഉള്ളത്.

യുവതിയുടെ കൂടെയുണ്ടായിരുന്ന ആന്റോ (40) എന്നയാളെ കാണ്മാനില്ല. മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുള്ളതായാണ് സൂചന. 42 ദിവസം മുമ്പ് കൊല്ലത്തുനിന്നും കാസർകൊട്ടെ എല്കാനയിൽ ടാപ്പിങ് തൊഴിലിനായി എത്തിയതാണ് സരിതയും ഭർത്താവാണെന്ന് പറയപ്പെടുന്ന ആന്റോയും.

ഇവർ താമസിച്ചുവന്നിരുന്ന ഷെഡിന്റെ പരിസരത്ത് മറ്റു വീടുകൾ ഒന്നും ഉണ്ടായിരുന്നില്ല. മൂന്ന് ദിവസമായി ഇവരെ കാണാതായിരുന്നു. ഷെഡ്ഡിൽ നിന്നും ദുർഗന്ധം പുറത്തേക്ക് വന്നതോടെയാണ് കൊലപാതകം പുറത്തിറഞ്ഞത്. സംഭവസ്ഥലത്ത് ബദിയടുക്ക പൊലീസും രഹസ്യ അന്വേഷണ വിഭാഗവും എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.