കോഴിക്കോട്: കളമശ്ശേരി ബോംബ് സ്‌ഫോടനത്തിന്റെ മറവിൽ കേരളത്തിൽ വർഗീയ കലാപത്തിന് വിദ്വേഷ പ്രചരണം നടത്തിയ രാജ്യദ്രോഹികൾക്കെതിരെ യുഎപിഎ നിയമം ചുമത്തി ജയിലിൽ അടയ്ക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ:ഷമീർ പയ്യനങ്ങാടി.

മുഖ്യമന്ത്രിക്കും ഡിജിപിക്കും അയച്ച പരാതിയിലാണ് ആവശ്യം ഉന്നയിച്ചത്. രാജ്യത്തുതന്നെ മതേതരത്വത്തിന് ശക്തമായ അടിത്തറ നിലനിൽക്കുന്ന കേരള സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ നിരവധിതവണ ശ്രമിച്ചു പരാജയപ്പെട്ട ദുഷ്ട ശക്തികളാണ് ഇത്തരം പ്രചാരണത്തിന്റെ പിന്നിൽ. കളമശ്ശേരി കേസിലെ പ്രതി മാർട്ടിന്റെ ബോംബിനെക്കാൾ മാരക ശേഷിയുള്ള വിഷ ബോംബുകളാണ് സന്ദീപ് വാര്യരെ പോലെയുള്ള ബിജെപി നേതാക്കൾ മതേതര കേരളത്തിൽ പ്രയോഗിച്ചത്. ഇത്തരം രാജ്യദ്രോഹ പ്രവർത്തനം ആവർത്തിക്കാതിരിക്കാൻ യുഎപിഎ പോലെയുള്ള ശക്തമായ നിയമം ചുമത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.